കോഴിക്കോട് ജില്ലയിലെ 58 സ്കൂൾ വാഹനങ്ങൾ നിരത്തിലോടുന്നത് മാനദണ്ഡങ്ങൾപാലിക്കാതെ .അധ്യയനവർഷാരംഭത്തിനുമുന്നോടിയായി മോട്ടോർവാഹനവകുപ്പ് നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. ഫിറ്റ്നസ് തെളിയിക്കാൻ സാധിക്കാത്ത വാഹനങ്ങളുടെ പെർമിറ്റ് റദ്ദുചെയ്യാനാണ് തീരുമാനം.
ജില്ലയിലോടുന്ന 1800 ഓളം സ്കൂൾ വാഹനങ്ങളിൽ ബസുകളും ഇതര വാഹനങ്ങളുമടക്കംഅഞ്ഞൂറെണ്ണമാണ് ഇന്ന് പരിശോധനയ്ക്ക് ഹാജരായത്. ഇതിൽ 58 വാഹനങ്ങൾക്ക് മതിയായ യോഗ്യത തെളിയിക്കാൻ സാധിച്ചില്ല. ഇന്്‍ഷുർ രേഖകൾ,ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, പൊല്യൂഷൻ സർട്ടിഫിക്ക്റ്റ്, എന്നിവയില്ലാത്തവയും കണ്ടെത്തി. യന്ത്രത്തകരാറുകളടക്കമുള്ളപ്രശ്നങ്ങൾ പരിഹരിച്ച് അടുത്ത ബുധനാഴ്ചക്കകം വീണ്ടും ഫിറ്റ്നസ് ബോധ്യപ്പെടുത്താം.
ഡ്രൈവർമാർക്ക് പത്ത് വർഷത്തെ പ്രവർത്തിപരിചയവു ഹെവി വാഹനങ്ങൾ ഓടിച്ച് അഞ്ച് വർഷത്തെ പരിചയവുമുണ്ടാകണം. വാടകയ്ക്കെടുക്കുന്ന വാഹനങ്ങളിൽ സ്കൂൾ ഡ്യൂട്ടി എന്ന് മുന്നിലും പിന്നിലു പതിപ്പിക്കണം. എല്ലാ വാഹനങ്ങളിലും ഫസ്റ്റ് എയ്ഡ് ബോക്സുകളും നിർബന്ധമാണ്.മാനദണ്ഡങ്ങൾ പാലിക്കാത്ത പക്ഷം പെർമിറ്റ് റദ്ദാക്കുന്നതടക്കമുള്ള നടപടികളിലേക്ക് നീങ്ങും. അടുത്ത ശനിയാഴ്ച ഡ്രൈവർമാർക്കായി പ്രത്യേക ബോധവത്കരണക്ലാസും നടക്കും. പരിശോധനപൂർത്തിയായതായുള്ള സ്ലിപ്പ് പതിപ്പിക്കാത്ത വാഹനങ്ങൾക്കെതിരെയും കർശന നടപടിയുണ്ടാകും.