സുരക്ഷാമാനണ്ഡങ്ങൾ ഒരുക്കാത്ത ഒമ്പത് കടകൾ കോഴിക്കോട് മിഠായിത്തെരുവിൽ അടച്ചുപൂട്ടി. നിയമം കർശനമാക്കുന്നതിന്റെ ഭാഗമായി ജില്ലാദുരന്തനിവാരണ വിഭാഗമാണ് പരിശോധന കർശനമാക്കിയത്. അഗ്നിശമനസംവിധാനങ്ങൾ ഒരുക്കിയില്ലെന്ന് കണ്ടെത്തിയ 441 കടകളിലാണ് അന്തിമപരിശോധന തുടരുന്നത്.
അന്തിമപരിശോധനയിൽ നിയമം പാലിച്ചില്ലെന്ന് കണ്ടെത്തിയ 441 കടകൾ അടച്ചുപൂട്ടാൻ കലക്ടർ നേരത്തെ ഉത്തരവിട്ടിരുന്നു. വ്യാപാരികളുടെ അപേക്ഷയിൽ അഞ്ചുദിവസത്തെ സാവകാശം അനുവദിച്ചു. ഈ സമയപരിധി അവസാനിച്ചതോടെയാണ് വീണ്ടും പരിശോധന തുടങ്ങിയത്. സ്പെഷ്യൽ ദഹസിൽദാർ അനിതകുമാരിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ എട്ടുസംഘമായി തിരിഞ്ഞാണ് പരിശോധന. വ്യാപാരികളുടെ ഭാഗത്തുനിന്ന് എതിർപ്പുകളുണ്ടാകുമെന്ന പ്രചാരണത്തെത്തുടർന്ന് പൊലീസ് സഹായവുമുണ്ട്. താഴുവീണ കടകൾക്ക ഇനി തുറന്നുപ്രവർത്തിക്കണമെങ്കിൽ സുരക്ഷാമുൻകരുതലുകൾ സ്വീകരിച്ചെന്ന് ബോധ്യപ്പെടുത്തണം.
അഗ്മിശമന സംവിധാനവും വയറിങുമാണ് ഉദ്യോഗസ്ഥർ ഇന്ന് പരിശോധിക്കുന്നത്. ഡിആന്റ്ഒ ലൈസൻസില്ലാത്ത കടമുറികളുടെ പട്ടിക കോർപറേഷന് കൈമാറും. കഴിഞ്ഞ ഫെബ്രുവരിയിൽ മിഠായിത്തെരവിലുണ്ടായ വൻതീപിടിത്തത്തെതുടർന്നാണ് സുരക്ഷാപരിശോധന കർശനമാക്കാൻ തീരുമാനിച്ചത്.