നാടന്‍ കുരുമുളക് ഇനങ്ങളുടെ ജീന്‍ ബാങ്കൊരുക്കി വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി. നാൽപത്തിയൊന്ന് ഇനം തനത് കുരുമുളക് ചെടികളാണ് മാനന്തവാടി ബോയ്‌സ് ടൗണിലുള്ള ജീന്‍ ബാങ്കിലുള്ളത്.
ഒരുകാലത്ത് വയനാട്ടിൽ വ്യാപകമായി കൃഷി ചെയ്തിരുന്ന നാടൻ കുരുമുളക് ചെടികളാണ് വീണ്ടെടുത്തിരിക്കുന്നത്. ജീരകമുണ്ടി, കല്ലുവള്ളി, പിരിയന്‍ കല്ലുവള്ളി, വയനാടന്‍ ബോള്‍ഡ്, ചെറുമണിയന്‍ അങ്ങനെ നീളുന്നു പേരുകൾ. വയനാട്, കണ്ണൂർ, നീലഗിരി, കൂർഗ് മേഖലകളിൽനിന്നാണ് പരമ്പരാഗത കുരുമുളക് ചെടികൾ ശേഖരിച്ചത്. പൂർണമായും ജൈവകൃഷിയിലൂടെയാണ് ഇവ വളർത്തിയെടുക്കുന്നത്.
മറ്റിനങ്ങളെ അപേക്ഷിച്ച് ആയുസും, പ്രതിരോധശേഷിയും കൂടുതലാണ് നാടൻ കുരുമുളക് ചെടികൾക്ക്. നൽപത് മുതൽ അമ്പത് വർഷംവരെ വിളവ് ലഭിക്കും. വരൾച്ചയെയും പ്രതിരോധിക്കും. മാതൃകാ തോട്ടം നിര്‍മിച്ച് അടുത്തവർഷംമുതൽ കർഷകർക്ക് നാടൻ തൈകൾ വിതരണം ചെയ്യുകയെന്നതാണ് സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ ലക്ഷ്യം.