മദ്യവിൽപന കേന്ദ്രം തുറക്കാനുള്ള ബവ്‌റിജസ് കോർപ്പറേഷന്റെ തീരുമാനത്തിനെതിരെ കാസർകോട് ചെമ്മനാട് പഞ്ചായത്തിലെ കൂളിക്കുന്നിൽ നാട്ടുകാരുടെ നിൽപ് സമരം. കാസർകോട് നഗരത്തിലെ അടച്ചുപൂട്ടിയ ഔട്ട്ലറ്റ് കൂളികുന്നിലേക്ക് മാറ്റാനുള്ള നീക്കത്തിനെതിരെ നടക്കുന്ന സമരം എഴുപത്തിയഞ്ച് ദിവസം പിന്നിട്ട പശ്ചാത്തലത്തിലാണ് പുതിയ സമരമുറ.
പാതയോരത്തെ മദ്യക്കടകൾക്ക് വിലക്കേർപ്പെടുത്തി സുപ്രീം കോടതി ഉത്തരവ് വന്നതിന് തൊട്ടുപിറകെയാണ് മൂളിക്കുന്നെന്ന ഗ്രാമത്തിന്റെ ഉറക്കം നഷ്ടമാകുന്നത്. കാസർകോട് നഗരമധ്യത്തിലെ മദ്യക്കട മൂളി്ക്കുന്നിലേക്ക് മാറ്റാൻ ബെവ്കോ തീരുമാനിച്ചതായിരുന്നു കാരണം. അന്ന് തുടങ്ങിയ സമരം രണ്ടര മാസം കടന്നതോടെ കൂടുതൽ ശക്തമാക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായിട്ടായിരുന്നു നിൽപ് സമരം. ഒരിക്കൽ തുറന്നാൽ പിന്നെ പൂട്ടിക്കാൻ കഴിയില്ലെന്ന തിരിച്ചറിവുള്ളതിനാൽ രാപകൽ സമരപന്തലിൽ ആളുണ്ട്.ഊഴമിട്ടാണ് നാട്ടുകാരുടെ കാവൽ