വയനാട്ടിലും നിലമ്പൂർ നിയോജക മണ്ഡലത്തിലും യുഡിഎഫ്, എൻഡിഎ മുന്നണികൾ ആഹ്വാനം ചെയ്ത ഹർത്താൽ പൂർണം. നിലമ്പൂർ- നഞ്ചൻകോട് റെയിൽപാത പദ്ധതി സംസ്ഥാന സർക്കാർ അവഗണിക്കുന്നുവെന്നാരോപിച്ചാണ് ഹർത്താൽ. കൽപറ്റ ടൗണിൽ വാഹനങ്ങൾ തടഞ്ഞ യുഡിഎഫ് പ്രവർത്തകരെ പൊലീസ് നീക്കം ചെയതു.
പൊലീസും പ്രതിഷേധക്കാരും തമ്മിലുള്ള തർക്കം. ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തിയ വാഹനങ്ങൾ പ്രതിഷേധക്കാർ തടഞ്ഞത് നേരിയ വാക്കുതർക്കത്തിന് ഇടയാക്കി. പൊലീസ് ഇടപെട്ട് സമരക്കാരെ മാറ്റുകയായിരുന്നു. രാവിലെ ജില്ലയിൽനിന്ന് പുറപ്പെട്ട ദീർഘദൂര ബസുകൾക്ക് പൊലീസ് സുരക്ഷയൊരുക്കി. സർക്കാർ ഓഫിസുകളും കടകളും അടഞ്ഞ് കിടക്കുകയാണ്.
സ്വകാര്യബസുകളും, കെഎസ്ആർടിസിയും ഓട്ടോ ടാക്സി വാഹനങ്ങളും സർവീസ് നടത്താതിരിക്കുന്നത് ജനജീവിതത്തെ ബാധിക്കുന്നണ്ട്. കോഴിക്കോട്നിന്ന് വയനാട്ടിലേക്ക് വരുന്ന ബസുകൾ അടിവാരത്ത് ഓട്ടം അവസാനിപ്പിക്കുകയാണ്. ജില്ലയുടെ വിവിധയിടങ്ങളിൽ ഇരുമുന്നണികളുടെയും നേതൃത്വത്തിൽ പ്രതിഷേധ പ്രകടനങ്ങൾ നടുന്നു.