ദക്ഷിണേന്ത്യയിലെ വന്യജീവിസങ്കേതങ്ങളിൽ നടക്കുന്ന കാട്ടാനകളുടെ കണക്കെടുപ്പ് നാളെ അവസാനിക്കും. ഇതാദ്യമായിട്ടാണ് ശാസ്ത്രീയമായി കാട്ടാനകളുടെ കണക്കെടുപ്പ് നടക്കുന്നത്. കണക്കെടുപ്പ് നിരീക്ഷിക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ പ്രൊജക്ട് എലിഫെന്റ് ഡയറക്ടർ വയനാട് വന്യജീവി സങ്കേതം സന്ദർശിച്ചു.
വയനാട് വന്യജീവി സങ്കേതത്തെ ഇരുപത്തിയൊന്ന് മേഖലകളായി തിരിച്ചാണ് കാട്ടാനകളുടെ എണ്ണം കണ്ടെത്തുന്നത്. അറുപത്തിമൂന്ന് ജീവനക്കാരെ കണക്കെടുപ്പിനായി നിയോഗിച്ചു. കർണാടകയിലെയും തമിഴ്നാട്ടിലെയും വന്യജീവിസങ്കേതങ്ങളിൽ ഇതേസമയം കണക്കെടുപ്പ് നടക്കുന്നുണ്ട്. ഇന്നലെയാണ്
ദക്ഷിണേന്ത്യയിൽ കാട്ടാനകളുടെ വിവരശേഖരണം ആരംഭിച്ചത്. ആദ്യമായിട്ടാണ് ഇത്തരത്തിൽ ഒരേസമയം ശാസ്ത്രീയമായ രീതിയിൽ കാട്ടനകളുടെ എണ്ണം കണ്ടെത്തുന്നത്. ഇന്ത്യൻ പ്രൊജക്ട് എലിഫെന്റ് ഡയറക്ടർ വയനാട്ടിലെത്തി കാര്യങ്ങൾ വിലയിരുത്തി. നാല് രീതിയിലാണ് കാട്ടാനകളുടെ എണ്ണം കണ്ടെത്തുന്നത്. ഒന്ന്, ആനകളെ നേരിട്ട് കണ്ട് രേഖപ്പെടുക, രണ്ട്, ജിപിഎസിന്റെ സഹായത്താൽ എണ്ണം കണക്കാക്കുക. മൂന്ന് ആനപ്പിണ്ടത്തിൽനിന്ന് എണ്ണം തിട്ടപ്പെടുത്തുക, നാല്, പിടിയാന,കൊമ്പനാന, കുട്ടിയാന എന്ന രീതിയിൽ കണക്കെടുക്കൽ. 2012ലാണ്
ഇതിന് മുൻപ് വയനാട്ടിൽ ആനകളുടെ വിവരശേഖരണം നടന്നത്. 732 ആനകളെ അന്ന് കണ്ടെത്തിയിരുന്നു.