കോഴിക്കോട് മിഠായിത്തെരുവിൽ സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാത്ത കടകൾക്ക് അന്തിമനോട്ടിസ് നൽകി. നിർദേശങ്ങൾ അവഗണിക്കുന്ന സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ നടപടിയെടുക്കുമെന്ന് സ്പെഷ്യൽ തഹസിൽദാർ മുന്നറിയിപ്പും നൽകി. ജില്ലാദുരന്തനിവാരണ വിഭാഗത്തിന്റെ പരിശോധന തുടരുകയാണ്.
ആദ്യഘട്ട പരിശോധനയിൽ നോട്ടിസ് നൽകിയ കടകളിലാണ് ഇന്ന് വീണ്ടും ഉദ്യോഗസ്ഥസംഘമെത്തിയത്. ഭാവിയിൽ ഒരു തീപിടിത്തം ഉണ്ടാകാതിരിക്കാനുള്ള മുൻകരുതൽ സ്വീകരിച്ചിട്ടുണ്ടോ എന്നാണ് പരിശോധന. ഇല്ലെന്ന് കണ്ടെത്തിയ കടകൾക്ക് ദുരന്തനിവാരണ വിഭാഗം നോട്ടിസ് നൽകി
അഗ്നിശമനസേന, കോർപറേഷൻ, കെ.എസ്.ഇ.ബി ,റവന്യൂ, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് എന്നിങ്ങനെ അഞ്ചു വകുപ്പുകൾ സംയുക്തമായാണ് പരിശോധന നടത്തുന്നത്. അഗ്നിശമന സംവിധാനങ്ങളുടെ അപര്യപ്തത, വൈദ്യുതി കണക്്ഷനിലെ തകരാറുകൾ തുടങ്ങിയവ പരിഹരിക്കുന്നതിൽ മിഠായിത്തെരവിലെ വ്യാപാരികൾ തുടർച്ചയായി വീഴ്ച വരുത്തിയതോടെയാണ് ജില്ലാഭരണകൂടം നിലപാട് കർശനമാക്കിയത്