സഞ്ചാരികൾക്കായി ആവശ്യത്തിന് ബോട്ടുകളില്ലാത്തതും ജീവനക്കാരുടെ കുറവുമാണ് പൂക്കോട് തടാകത്തിലെ പോരായ്മ. തടാകത്തിന്റെ ആഴവും വിസ്തൃതിയും ഓരോവർഷവും കുറയുന്നത് വിനോദസഞ്ചാരകേന്ദ്രത്തിന്റെ നിലനിൽപ്പിന്്തന്നെ ഭീഷണിയാകുന്നു. കോഴിക്കോട് ഭാഗത്തുനിന്ന് വരുന്നവരെ ആദ്യം കാത്തിരിക്കുന്നത് പൂക്കോട് തടാകമാണ്. കേരളത്തിലെ രണ്ടാമത്തെ വലിയ ശുദ്ധജല തടാകം. വനത്താൽ ചുറ്റപ്പെട്ട് കിടക്കുന്നു.
എന്നാൽ ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് തടാകത്തിന്റെ സൗന്ദര്യം വേണ്ടുവോളം ആസ്വദിക്കാൻ കഴിയാറില്ലെന്നതാണ് വസ്തുത. മുപ്പത് ശതമാനം പേർക്ക് മാത്രമെ ബോട്ട് യാത്ര ഉപയോഗപ്പെടുത്താൻ സാധിക്കു. മൂപ്പത് ബോട്ടെങ്കിലും വേണ്ടിടത്ത് പതിനാല് ബോട്ടുകൾ മാത്രമാണുള്ളത്. ഇവ നിയന്ത്രിക്കാനാകട്ടെ ആവശ്യത്തിന് ജീവനക്കാരുമില്ല. ശുചീകരണ തൊഴിലാളികളടക്കം മൂപ്പത്തിയെട്ട് ജീവനക്കാരാണുള്ളത്.
കുട്ടികളുടെ പാർക്കിലെ ഉപകരണങ്ങൾ കാലപ്പഴക്കത്താൽ നശിച്ചുതുടങ്ങി. മണ്ണിടിച്ചിൽ കാരണം തടാകത്തിന്റെ ആഴവും വിസ്തൃതിയും കുറഞ്ഞു വരുന്നു. ഇതിനെല്ലാം പുറമെ ജലാശയത്തിന്റെ ഭംഗി നശിപ്പിച്ച് പായൽ ഓരോദിവസവും വളരുകയാണ്. തടാകം വൃത്തിയാക്കാനുള്ള നടപടികളും ഇഴഞ്ഞുനീങ്ങുന്നു.