പുറത്താക്കിയ ആളെ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് കാസര്‍കോട് കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കൾ ഉയർത്തിയ കാലപക്കൊടിക്ക് മുന്നിൽ സംസഥാന നേതൃത്വം മുട്ടുമടക്കി. ഐ ഗ്രൂപ്പ് നേതാവ് ഡി.എം കെ മുഹമ്മദിന്റെ പാർട്ടി പുനപ്രവേശനം താൽകാലികമായി മരവിപ്പിച്ചു. കലാപക്കൊടി ഉയർത്തിയവരെ കെ.പി.സി.സി ചർച്ചക്ക് വിളിപ്പിക്കുകയും ചെയ്തു
നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തെ ഇടതു സ്ഥാനാർഥിക്ക് വേണ്ടി കോൺഗ്രസ് നേതാവായിരുന്ന ഡി.എം.കെ മുഹമ്മദിന്റെ പ്രസംഗമാണിത്. ഇത്തരം ഒരാളെ എങ്ങിനെ പാർട്ടിയിൽ എടുക്കുമെന്ന് ചോദിച്ചാണ് എ ഗ്രൂപ്പ് പോരിന് ഇറങ്ങിയത്. ഡി.സി.സി പ്രസിഡന്റിന്റെ മാനസിക പിന്തുണയും ഈ പോരിനുണ്ടായിരുന്നു. ജില്ലാപഞ്ചായത്ത് അംഗത്വം രാജിവെക്കുമെന്ന നിലപാടിൽ വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അർഷാദ് വോർക്കാടി ഉറച്ചു നിന്നു. ഇതോടെയാണ് കെ.പി.സിസി നേതൃത്വം അയഞ്ഞത്. നടപടി താൽകാലികമായി മരവിപ്പിച്ചു. ജില്ലയിലെ നേതാക്കളോട് ആലോചിക്കാതെയുള്ള തീരുമാനം അംഗീകരിക്കില്ലെന്ന നിലപാടിൽ തന്നെയാണ് ഇപ്പോഴും എ ഗ്രൂപ്പ്.
ഒരംഗത്തിന്റെ ബലത്തിൽ ഭരിക്കുന്ന ജില്ല പഞ്ചായത്ത് നഷ്ടമായാൽ കയ്യും കെട്ടി നോക്കിനിൽക്കില്ലെന്ന മുസ്‌ലിം ലീഗിന്റെ നിലപാടും നിർണായകമായി.പ്രതിഷേധം ഉയർത്തിയവരെയെല്ലാം തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചിരിക്കുകയാണ് കോൺഗ്രസ് സംസ്ഥാന നേതൃത്വം.
Advertisement