കോഴിക്കോട് മാൻഹോൾ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട ഒാട്ടോ ഡ്രൈവർ നൗഷാദിന്റെ ഭാര്യ സർക്കാർ ജോലിയിൽ പ്രവേശിച്ചു.കോഴിക്കോട് കലക്ടറേറ്റിൽ തപാൽ വിഭാഗത്തിലാണ് ജോലി. പ്രിയതമന്റെ ജീവത്യാഗത്തിന് കിട്ടിയ സമ്മാനമാണ് സഫ്രീനയ്ക്ക് സർക്കാർ ജോലി. ജീവിക്കാനുള്ള കരുത്തുകൂടിയാണിത്. ബി.കോം ബിരുദധാരിണ് സഫ്രീന. തപാൽ വകുപ്പിൽ ക്ലറിക്കൽ തസ്തികയിലാണ് ജോലി
2015 നവംബർ 26 നായിരുന്നു മാൻഹോളിൽ അകപ്പെട്ട ഇതര സംസ്ഥാനതൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ നൗഷാദിന് ജീവൻ നഷ്ടപ്പെട്ടത്.അന്നത്തെ ഉമ്മൻചാണ്ടി സർക്കാറാണ് സഫ്രീനക്ക് സർക്കാർ ജോലി നൽകുമെന്ന ഉറപ്പു നൽകിയത്. എന്നാൽ ജോലി ലഭിക്കാൻ വൈകി. കുടുംബം നേരിടുന്ന സാമ്പത്തിക പ്രശ്നങ്ങൾ സർക്കാറിന്റെ ശ്രദ്ധയിലേക്ക് വന്നതോടെയാണ് ഇടതുസർക്കാർ നിയമനം വേഗത്തിലാക്കിയത്.
Advertisement