വയനാട്ടിലെ ഇഞ്ചി കർഷകരെ തളർത്തി കാലാവസ്ഥമാറ്റവും വിലത്തകർച്ചയും. മുടക്കുമുതൽപോലും ലഭിക്കാത്തതിനാൽ മിക്ക കർഷകരും ഇഞ്ചിയുടെ വിളവെടുപ്പ് നിറുത്തി. മൂന്ന് വർഷം മുൻപ്്വരെ ചാക്കിന് എണ്ണായിരംരൂപയുണ്ടായിരുന്ന ഇഞ്ചിയുടെ വില ഇപ്പോൾ ആയിരംരൂപയിൽ താഴെയായി. നട്ട ഇഞ്ചി പലരും കൃഷിയിടത്തിൽതന്നെ ഉപേക്ഷിച്ചു. കരണം പണിക്കൂലിപോലും ലഭിക്കുന്നില്ല. മറ്റുചിലർ നഷ്ടം സഹിച്ചും ഇഞ്ചി പറിച്ചുമാറ്റിയശഷം മറ്റ് കൃഷികൾക്കായി നിലം ഒരുക്കുന്നു. ചൂട് കൂടിയതും രോഗബാധയുണ്ടായതും കൃഷിയെ കാര്യമായി ബാധിച്ചു. വിളവെടുക്കാൻ വൈകിയതിനാൽ ഇഞ്ചി മുളച്ചുതുടങ്ങി.
ഇഞ്ചികൃഷിയിലേക്ക് വൻകിട കർഷകരെത്തിയതോടെയാണ് വില ഇടിയാൻ തുടങ്ങിയത്. കർണാടക പോലുള്ള സംസ്ഥാനങ്ങളിൽ കൃഷി വ്യാപകമായത് തിരിച്ചടിയായി. ഇത്തരം സ്ഥലങ്ങളിൽനിന്ന് ഇഞ്ചി കുറഞ്ഞ ചിലവിൽ കേരളത്തിലെത്താനും തുടങ്ങി. ഇതോടെ വയനാട്ടിലെ പരമ്പരാഗത കർഷകരുടെ വരുമാനമാർഗമാണ് അടഞ്ഞത്.
Advertisement