വേണ്ടതിന്റെ പകുതി ജൂനിയർ ഡോക്ടര്‍മാര്‍ പോലുമില്ലാത്തതാണ് മഞ്ചേരി മെഡിക്കൽ കോളജിൽ ഡോക്ടർമാരുടെ ജോലിഭാരം ഇരട്ടിയാക്കുന്നത്. മാസത്തിൽ നാലു ഡ്യൂട്ടിയിൽ അധികം അത്യാഹിത വിഭാഗത്തിൽ ജോലി ചെയ്യാനാവില്ലന്നാണ് ജൂനിയർ ഡോക്ടര്‍മാരുടെ നിലപാട്.
നാൽപതു പേരുണ്ടായിരുന്ന ജൂനിയർ റസിഡന്റ്്സിന്റെ എണ്ണം പതിനെട്ടായി ചുരുങ്ങിയതോടെയാണ് അത്യാഹിത വിഭാഗത്തിലെ ഡോക്ടർമാരുടെ ജോലിഭാരം കൂടിയത്. 31500 രൂപ മാസശമ്പളത്തിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരാണ് എല്ലാവരും. പി.ജിക്ക് ചേരാനും മറ്റുമായി ജൂനിയർ റസിഡന്റസ്് കൂട്ടത്തോടെ രാജി വച്ചതാണ് അത്യാഹിത വിഭാഗത്തെ പ്രതിസന്ധിയിലാക്കിയത്. ഡോകടർമാരുടെ എണ്ണം കുറവായിട്ടും കഴിഞ്ഞ വർഷങ്ങളിൽ അത്യാഹിത വിഭാഗത്തെ ബാധിച്ചിരുന്നില്ലെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു. ഡോക്ടർമാർ സമരത്തിലേക്ക് പോയിട്ടും പരിഹാരം നീണ്ടത്, വലച്ചത് പാവപ്പെട്ട രോഗികളേയാണ്.
അത്യാഹിത വിഭാഗത്തിൽ കൂടുതൽ ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കാൻ മെഡിക്കൽ കോളജ് പ്രിൻസിപ്പലും സൂപ്രണ്ടും ഡി.എം.ഇയെ സപീപിച്ചിട്ടുണ്ട്.