ഹൈ കോടതി നിർദേശമുണ്ടായിട്ടും നിലമ്പൂരിൽ പ്രഖ്യാപിച്ച സർക്കാർ കോളജ് വരുന്ന അധ്യയന വർഷവും തുടങ്ങാനാവില്ല. മാനവേദൻ ഹയർസെക്കണ്ടറി സ്കൂൾ വളപ്പിൽ തുടങ്ങാനിരുന്ന കോളജ് നിർമാണം സാങ്കേതിക കാരണങ്ങളുടെ പേരിൽ നീണ്ടു പോവുകയാണ്.
നിലമ്പൂർ ഗവൺമെന്റ് കോളജിന് ഭൂമിക്കൊപ്പം കാര്യങ്ങൾ വേഗത്തിലാക്കാൻ ഒാഫീസും കഴിഞ്ഞ സർക്കാരിന്റെ കാലത്തെ അനുവദിച്ചതാണ്. 2016 ജനുവരി ഒന്നു മുതൽ കഴിഞ്ഞ സർക്കാർ പ്രഖ്യാപിച്ച പദ്ധതികൾ മരവിപ്പിച്ചതിനൊപ്പം നിലമ്പൂർ സർക്കാർ കോളജും ഫയലിൽ കുടുങ്ങി. എന്നാൽ ഒപ്പമുണ്ടായിരുന്ന മൂന്നു സാമൂദായിക ശക്തികളുടെ കോളജും വൈകാതെ അനുമതി ഉറപ്പാക്കി പ്രവർത്തനം ആരംഭിച്ചു. മാനവേദൻ സ്കൂള്‍ ഭൂമിയിൽ ആരംഭിക്കാനിരുന്ന കോളജിന്റെ കാര്യത്തിൽ മാത്രം ധാരണയുണ്ടായില്ല. ഒാഫീസും പൂട്ടി. നിലമ്പൂരിൽ സർക്കാർ കോളജ് തുടങ്ങുമെന്ന് സ്വകാര്യ ഹർജിക്ക് മറുപടിയായി ഹൈക്കോടതിക്ക് ഹൈക്കോടതിക്ക് ഉറപ്പു നൽകിയെങ്കിലും തീരുമാനം നീളുകയാണ്.
അടുത്ത അധ്യയനവർഷം കോളജ് ആരംഭിക്കണമെങ്കിൽ സർക്കാരിന്റെ ഭരണാനുമതിക്കൊപ്പം സർവകലാശാലയുടെ അഫിലിയേഷനും ആവശ്യമുണ്ട്. 22 ഏക്കർ ഭൂമിയിലാണ് മാനവേദൻ ഹയർസെക്കണ്ടറി സ്കൂൾ പ്രവർത്തിക്കുന്നത്. ഇവിടെ അനുവദിച്ച സർക്കാർ കോളജ് പൂക്കോട്ടുംപാടത്തേക്കോ മൂത്തേടത്തേക്കോ മാറ്റണമെന്ന അഭിപ്രായക്കാരുമുണ്ട്.