കോഴിക്കോട് ജില്ലയിൽ ഐ.എം.എ ആഹ്വാനം ചെയ്ത പണിമുടക്ക് രോഗികളെ വലച്ചു.ഡോക്ടർമാർക്കെതിരായ കൈയ്യേറ്റത്തിൽ പൊലീസ് നടപടി ഏടുക്കാത്തതിൽ പ്രതിഷേധിച്ചാണ് സമരം.സർക്കാർ ഡോക്ടർമാരും ഒ.പി ബഹിഷ്കരിച്ച് സമരത്തിൽ പങ്കെടുക്കുന്നുണ്ട്.
സമരം നടക്കുന്നതറിയാതെ ആശുപത്രിയിലെത്തിയ രോഗികളിലേറെയും ദുരിതത്തിലായി.അത്യാഹിത വിഭാഗത്തെ സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും ഒ.പി പൂർണമായും നിശ്ചലമായി.
ഇക്കഴിഞ്ഞ 23 നാണ് വടകര സ്വകാര്യ ആശുപത്രിയിലെ ഡോക്ടർക്കെതിരെ കൈയേറ്റമുണ്ടായത്.കുറ്റക്കാർക്കെതിരെ നടപടി എടുത്തില്ലെങ്കിൽ സംസ്ഥാന വ്യാപകമായി സമരം നടത്താനാണ് തീരുമാനം. സമരം ചെയ്ത ഡോക്ടർമാർ കോഴിക്കോട് കലക്ട്രേറ്റിനു മുന്നിൽ ധർണ നടത്തി.