അനാഥരായ കുട്ടികുരങ്ങുകളെയും മയിലിനെയും വളർത്തുമൃഗങ്ങൾക്കൊപ്പം പരിപാലിക്കുന്ന കുടുംബത്തെ പരിചയപ്പെടാം. വയനാട് പൂക്കോടുള്ള സെന്റർ ഫോർ വൈൽഡ്്ലൈഫ് സ്റ്റഡീയിസിലെ ജീവനക്കാരിയായ ശാന്തയുടെ വീട്ടിലാണ് രണ്ട് കുരങ്ങുകളും മയിലും വളരുന്നത്.
കുരങ്ങുകൾ കളിക്കുന്നത്, മയിൽ ഒരുവർഷം മുൻപാണ് വനപാലകർ കുട്ടികുരങ്ങുകളെയും, മയിലിനെയും സെന്റർ ഫോർ വൈൽഡ്്ലൈഫ് സ്റ്റഡീയിസിലെത്തിച്ചത്. പാർപ്പിക്കാനുള്ള സ്ഥലപരിമിതിയും, പരിചരണ സൗകര്യങ്ങളും കണക്കിലെടുത്ത് ശാന്തയുടെ വീട്ടിലേക്ക് കുഞ്ഞുങ്ങളെ മാറ്റുകയായിരുന്നു. കുടുംബാംഗങ്ങളെപോലെ വീട്ടുകാരുടെ കൈയിൽനിന്ന് ആഹാരം കഴിച്ചാണ് കുരങ്ങൻമാൻ വളരുന്നത്.
ദേഹത്ത് കയറിയും, ചാടി മറിഞ്ഞും ഉല്ലസിക്കുന്നു. വളർത്തുനായ്ക്കളുടെ കൂട്ടുകാരാണ് ഈ കുട്ടി കുരങ്ങൻമാർ. മയിലാകട്ടെ വീടിനകത്തും പുറത്തുമായി വീട്ടുകാരുടെ തലോടൽ ഏറ്റുവാങ്ങി വളരുന്നു. ഇതിന് മുൻപ് വളർത്തി വലുതാക്കിയ കാട്ടാടും, പ്രാവുകളും സ്വയം കാട്ടിലേക്ക് മടങ്ങുകയും ചെയ്തു. സെന്റർ ഫോർ വൈൽഡ്ലൈഫ് സ്റ്റഡീയിസ് ഇത്തരത്തിൽ ഉപേക്ഷിക്കപ്പെടുന കുഞ്ഞുങ്ങളെ ശാസ്ത്രീയമായി പരിപാലിക്കാൻ സംസ്ഥാനത്തെവിടെയും സ്ഥലമില്ല.
കുരങ്ങുകൾക്കും, മയിലിനും ആവശ്യമായ തീറ്റയും, ചികിൽസും സെന്റർ ഫോർ വൈൽഡ്്ലൈഫ് സ്റ്റഡീയിസാണ് നൽകുന്നത്.