കാട്ടിലെ ജലസ്രോതസുകൾ വറ്റിവരണ്ടതോടെ കാസർകോടിന്റെ മലയോര മേഖലയിൽ വന്യമൃഗ ശല്യം രൂക്ഷമായി. കാട്ടാനയടക്കമുള്ള മൃഗങ്ങൾ നാട്ടിലിറങ്ങുന്നത് പതിവായതോടെ എന്തുചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ് കർഷകർ.
കാസർകോട് ദേലമ്പാടി മയ്യളയിൽ ഉൾവനത്തിൽ വന്യമൃഗങ്ങൾക്കായി വനം വകുപ്പ് നിർമ്മിച്ച തടയണയാണിത്. വേനൽകാലത്ത് മുഴുവൻ ദേലമ്പാടി വനത്തിലെ മൃഗങ്ങളുടെ ആശ്രയ കേന്ദ്രമായിരുന്നു ഈ തടയണ.ഇപ്പോൾ ആകെ ബാക്കിയുളളത് ഈ ചെറിയ ഉറവ മാത്രം. ഇനി കാടിനോട് ചേർന്നുള്ള തോട്ടങ്ങളിലെ കാഴ്ച്ച കാണുക. ദിവസങ്ങൾക്ക് മുമ്പ് കാട്ടാന ഇറങ്ങിയതിന്റെ ബാക്കിയാണിത്.
വനത്തിന് ചുറ്റും വേലികെട്ടി വന്യമൃഗങ്ങളിങ്ങുന്നത് തടയണെന്നാണ് നാട്ടുകാരുടെ ആവശ്യം.