വയനാട് വന്യജീവി സങ്കേതത്തിൽ നടപ്പാക്കുന്ന സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിയുടെ 40 ശതമാനം തുക സംസ്ഥാനസര്‍ക്കാരും വഹിക്കണമെന്ന് കേന്ദ്രം. വയനാട് വന്യജീവി സങ്കേതത്തിലെ കുടുംബങ്ങളെ പുറത്തേക്ക് മാറ്റിപ്പാര്‍പ്പിക്കാനുള്ള പദ്ധതി, പുതിയ നിബന്ധനയില്‍ പ്രതിസന്ധിയിലാകുമോയെന്ന ആശങ്കയിലാണ് നാട്ടുകാര്‍.
ഒരോ കുടുംബത്തിനും കേന്ദ്രസർക്കാരിൽനിന്ന് പത്ത് ലക്ഷം രൂപ നൽകിയാണ് പദ്ധതി നടപ്പിലാക്കിയിരുന്നത്. ഇനിമുതൽ കേന്ദ്രസർക്കാർ ആറ് ലക്ഷം രൂപമാത്രമെ നൽകു. ബാക്കിത്തുക സംസ്ഥാന സർക്കാർ നൽകണം. ഇതുവരെ ഇരുന്നൂറ്റിയമ്പതോളം കുടുംബങ്ങളെയാണ് മാറ്റിപ്പാർപ്പിച്ചത്. നിലവിൽ പുനരധിവാസ നടപടികൾ നടന്നുകൊണ്ടിരിക്കുന്ന ചെട്ട്യാലത്തൂർ ഗ്രാമത്തിന് പതിനൊന്ന് കോടി എട്ടുലക്ഷംരൂപ കേന്ദ്ര സർക്കാർ അനുവദിച്ചിരുന്നു. പുതിയ തീരുമാനപ്രകാരം ഇനി രണ്ടുകോടി 78ലക്ഷം രൂപമാത്രമെ കേന്ദ്രസര്‍ക്കാർ നൽകുകയുള്ളു. ബാക്കി ഒൻപത്കോടി 24ലക്ഷം രൂപ സംസ്ഥാന സർക്കാർ നൽകണം. കേന്ദ്രസർക്കാരിന്റെ തീരുമാനം പദ്ധതിയുടെ നടത്തിപ്പ് മന്ദഗതിയിലാക്കാൻ സാധ്യതയുണ്ട്.
ഇതിനിടയിൽ പത്ത് ലക്ഷമെന്ന നഷ്ടപരിഹാരത്തുക കലോചിതമായി വർധിപ്പിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.