കാസര്‍കോട് കാഞ്ഞങ്ങാട് സ്കൂൾ മൈതാനം കയ്യേറി നഗരസഭ വയോജനമന്ദിരം നിര്‍മിക്കുന്നെന്ന് ആരോപണം. ഹോസ്ദുർഗ് സർക്കാർ ഹയർസെക്കണ്ടറി സ്കൂളിന്റെ കളിസ്ഥലത്ത് കാഞ്ഞങ്ങാട് നഗരസഭ വയോജന മന്ദിരം നിർമ്മിക്കുന്ന നടപടിയാണ് വിവാദമായത്. സിന്തറ്റിക് ട്രാക്ക് പണിയുന്നതിന്റെ ഭാഗമാണ് കെട്ടിടമെന്നാണ് നഗരസഭയുടെ വാദം.
പൊതുവിദ്യഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ സംസ്ഥാന തല ഉൽഘാടനം നടന്ന സ്കൂളിന്റെ മൈതാനമാണ് നഗരസഭ കയ്യേറിരിക്കുന്നത്. സ്വന്തം സ്ഥലമായതിനാൽ എന്തും ചെയ്യാൻ അവകാശമുണ്ടെന്നാണ് നഗരസഭയുടെ നിലപാട്. രണ്ടു നില കെട്ടിത്തിന്റെ താഴത്തെ നില ജിംനേഷ്യത്തിനും മുകൾ നില വയോജന വിശ്രമ കേന്ദ്രത്തിനുമാണ്.ഇതിനായി മുപ്പത് ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.
നിലവിലുള്ള പവലിയനും ശുചിമുറികളും പരിപാലിക്കാൻ പോലും കഴിയാത്ത നഗരസഭയാണ് പുതിയ കെട്ടിടം പണിയുന്നതെന്നാണ് ആക്ഷേപം. മൈതാനം നഷ്ടമാകുമെന്നുറപ്പായതോടെ അടിയന്തിര പിടിഎ വിളിച്ചു ചേർത്ത് സമരത്തിനൊരുങ്ങുകയാണ് ഹോസ്ദുർഗ് സർക്കാർ ഹയർസെക്കണ്ടറി സ്കൂൾ