യു.എ ഖാദറിന്റെ എഴുത്തും ജീവിതവും ആസ്പദമാക്കി മലയാളം സർവകലാശാല തയ്യാറാക്കിയ മാമൈദിയുടെ മകൻ എന്ന ഡോക്യുമെന്ററിയുടെ പ്രകാശനം കോഴിക്കോട് നടന്നു.എഴുത്തുകാരുടെ ജീവിതവും സർഗാത്മകതയും രേഖപ്പെടുത്തുന്ന സർവകലാശാലയുടെ സുവർണരേഖാ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഡോക്യുമെന്ററി തയാറാക്കിയത്.
ബർമ്മയിൽ മാമൈദിയുടെ മകനായി ജനിച്ച് കേരളത്തിൽ എത്തിയതു മുതലാണ് ഡോക്യുമെന്ററി തുടങ്ങുന്നത്.ബാല്യകാലം ചെലവഴിച്ച കൊയിലാണ്ടിയിലെ ഒാർമകൾ മലയാളം വായിക്കാനും എഴുതാനും അറിയാതെ സ്കൂളിൽ പോയത്.മലയാളം പഠിച്ചത്.അങ്ങനെ ജീവിതം കഥാകൃത്ത് തന്നെയാണ് വിവരിക്കുന്നത്
സി.എച്ച് മുഹമ്മദ് കോയയുമായുള്ള അടുപ്പമാണ് വായനയിലേക്കും എഴുത്തിലേക്കും നയിച്ചത്.പിന്നീട് വിവാഹസമ്മാനം എന്ന പേരിൽ കൈയ്യെഴുത്തു മാസികയിൽ കഥ പ്രസിദ്ധീകരിച്ചത്..കൊയിലാണ്ടി യു.എ ഖാദർ എന്ന പേരിൽ എഴുതി തുടങ്ങിയത് ഉൾപ്പടെ പിന്നിട്ട വഴികളിലൂടെയാണ് ഡോക്യുമെന്ററിയുടെ സഞ്ചാരം. യു.എ ഖാദറിന്റെ എഴുത്തും ജീവിതവും വിശകലനം ചെയ്യുന്ന ഡോക്യുമെന്ററിയുടെ ദൈർഘ്യം ഒന്നര മണിക്കൂറാണ്