കോഴിക്കോട്ട് വയറിളക്കത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അഞ്ചുവയസുകാരന്‍ മരിച്ചു. കൊയിലാണ്ടി കാപ്പാട് പാലോടയിൽ ബഷീർ സുഹറാബി ദമ്പതികളുടെ മകൻ യൂസഫലിയാണ് മരിച്ചത്.രണ്ടുദിവസംമുമ്പ് കഴിച്ച മിഠായില്‍ നിന്ന് വിഷബാധയുണ്ടായെന്നാണ് വീട്ടുകാര്‍ പറയുന്നത്.
വ്യാഴാഴ്ച മൊഫ്യൂസിൽ ബസ് സ്റ്റാന്റിെല കടയിൽ നിന്നാണ് സുഹറാബി ജെല്ലി മിഠായി വാങ്ങി മകന് നൽകിയത്. മിഠായിക്ക് മധുരമില്ലെന്ന് യൂസഫ് പറഞ്ഞതോടെ സുഹറാബിയും കഴിച്ചു. ഛർദ്ദിയും.വയറിളക്കവും അനുഭവപ്പെട്ടതോടെ കാപ്പാടുള്ള സ്വകാര്യ ക്ലിനിക്കിൽ ചകിത്സതേടി.
വൈകാതെ ശാരീരിക അസ്വസ്ഥ്യത്തെത്തുടർന്ന് സുഹറായെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ ഡിസ്ചാർജ് ചെയ്തെങ്കിലും ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ രക്തസാമ്പിൾ വിശദമായ പരിശോധനയ്ക്ക് നൽകിയിട്ടുണ്ട്. മിഠായി വിറ്റ ബേക്കറിയിൽ ഭക്ഷ്യസുരക്ഷാ വിഭാഗവും, പൊലീസും, കോർപറേഷൻ അധികൃതരും പരിശോധന നടത്തി. മിഠായിസാമ്പിളുകൾ പരിശോധനകൾക്കായി റീജനൽ അനലിറ്റിക്കൽ ലബോറട്ടറിയിൽ നൽകും.