കേരളത്തിൽ പൂരക്കാലം എത്താൻ ദിവസങ്ങൾ ഇനിയും ബാക്കിയുണ്ടെങ്കിലും വടക്കേ മലബാറിലെ പൂരക്കാലത്തിന് കഴിഞ്ഞ ദിവസം സമാപനമായി. മറ്റു ഭാഗങ്ങളിൽ നിന്നും വ്യ.ത്യസ്തമായി കാമദേവനെ പൂവിട്ട് പൂജിക്കുന്നതാണ് വടക്കേ മലബാറിന്റെ പൂരം.
കാമമില്ലെങ്കിൽ ജീവനില്ലെന്ന തിരിച്ചറിവിന്റെ അനുസ്മരണമാണ് ഈ പൂരം. ഐതിഹ്യം ഇങ്ങിനെയാണ്. തപസിന് മുടക്കാൻ ശ്രമിച്ച കാമദേവന ശിവൻ തൃക്കണ്ണ് കൊണ്ട് ഭസ്മമാക്കി. ആദിയിൽ കാമമില്ലാതായതോടെ ജീവന്റെ നിലനിൽപ്പ് ചോദ്യം ചെയ്യപ്പെട്ടു. കാമദേവന്റെ വിഗ്രഹം ഉണ്ടാക്കി പൂക്കളെ കൊണ്ട് പൂജിക്കാനായിരുന്നു പരിഹാരം തേടിയെത്തിയ രതീദേവിക്ക് വിഷ്ണുഭഗവാൻ നൽകിയ നിർദേശം. ഇതിന്റെ ഓർമയ്ക്കായാണ് വടക്കേ മലബാറുകാർ മീനത്തിലെ കാർത്തിക മുതൽ പൂരം നാളു വരെയാണ് ആഘോഷം.
പെണ്‍കൊടിമാര്‍ ഈ ദിനങ്ങളില്‍ കാമദേവനെ പൂവിട്ടു പൂജിക്കും. നരയമ്പൂ, ചെമ്പകപ്പൂ, മുരിക്കിന്‍പൂ, വയറപ്പൂ, മുല്ലപ്പൂ തുടങ്ങിയവയാണ് പൂരപ്പൂക്കള്‍ ക്ഷേത്രങ്ങളിലും കാവുകളിലും വലിയ ആഘോഷമായിട്ടാണ് ദേവനെ യാത്രയാക്കുന്നത്.
പൂരച്ചോറും പൂരടയും വിളമ്പി. പൂരക്കടവില്‍ ആറാട്ടും പൂരംകുളിയും നടന്നു. നീലേശ്വരം കോവിലകം ചിറയിലെ പുരക്കടവിവെ പൂരംകുളിയാണ് ഇതിൽ പ്രധാനം.ചെറുവത്തൂരിലെ പൂമാല ഭഗവതി ക്ഷേത്രത്തിലെ വെളിച്ചപ്പാട് കിണറിൽ ഇറങ്ങി തുള്ളിയാണ് ദേവനെ യാത്രക്കായിക്കിയത്.