ആസ്ഥാനം കാസർകോടാണെങ്കിലും ജില്ലയിലെ തലയെടുപ്പുളള നഗരം കാഞ്ഞങ്ങാടാണ്. വികസനം വഴിമാറിപ്പോയ കാഞ്ഞങ്ങാട് നഗരത്തെ ശ്വാസംമുട്ടിക്കുന്ന ഗതാഗതപ്രശ്നവും പരിഹാരവും അന്വേഷിക്കുന്ന നാട്ടുവാർത്ത പരമ്പര.
രൂക്ഷമായ ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുകയാണ് കാഞ്ഞങ്ങാട് നഗരം. കാലമിത്രയായിട്ടും നല്ലൊരു ബസ് സ്റ്റാന്‍ഡ് പോലും നഗരത്തിലില്ല. ബസുകള്‍ റോഡരികില്‍ തന്നെ നിര്‍ത്തിയിടുന്നതോടെ നഗരം കുരുക്കിലമരും. പരിഹാരമായി നിര്‍ദേശിക്കപ്പെട്ട ബസ് സ്റ്റന്‍ഡാകട്ടെ പതിനഞ്ചുവര്‍ഷമായിട്ടും പണിപൂര്‍ത്തിയായിട്ടില്ല. ഈ കാഴ്്ച്ച പറയും നഗരത്തിന്റെ ദുരിതം. ബസ് സ്്റ്റാൻഡെന്നാണ് ഈ ചതുരക്കളത്തിന്റെ പേര്.
92 ലാണ് നഗരസഭ പുതിയ ബസ് സ്റ്റാൻഡിനെ കുറിച്ചാലോചിക്കുന്നത്.അലാമിപ്പള്ളിയിലെ പാടങ്ങൾ വിലക്കെടുത്ത് വികസിപ്പിക്കാനായിരുന്നു തീരുമാനം.ദേശീയ പാതയോട് ചേർന്ന് ബസ് സ്റ്റാൻഡ് വരുന്നത് കൂടുതൽ സൗകര്യവുമാകുമെന്നായിരുന്നു. വിലയിരുത്തൽ. ഭൂമി വാങ്ങിയപ്പോഴേക്കും രണ്ടായിരത്തി നാലായി. കേസുകൾ പറഞ്ഞ് തീർത്ത് നിർമാണോൽഘാടനം നടന്നത്. 2006 ൽ.വിശാലയ ബസ് സ്്റ്റാൻഡ്., നൂറിലധികം കടമുറികൾ പക്ഷേ ഇതുവരെ പ്രവർത്തനം തുടങ്ങാനായിട്ടില്ല. ഇലക്ട്രിഫിക്കേഷൻ ജോലികളും യാർഡിന്റെ പണിയും പൂർത്തിയാക്കണം. ഇതിനായി വിവിധ സർക്കാർ ഓഫീസുകള്‍ കനിയണം.