കഥകളും കവിതകളുമായി അവധിക്കാലം ചെലവഴിക്കുന്ന ആറാംക്ലാസുകാരനെ പരിചയപ്പെടാം. പാലക്കാട് ചിറ്റൂരിലെ കെഎസ് ഹരോഹറാണ് ഇൗ ബാലസാഹിത്യകാരൻ. രണ്ടു പുസ്തകങ്ങളാണ് ഇതിനോടകം പ്രസിദ്ധീകരിച്ചത്.
കുട്ടിക്കവിതകൾക്ക് കാൽപനീകതയൊന്നുമില്ല.കെഎസ് ഹരോഹർ എന്ന ആറാംക്ളാസുകാരനായ കൊച്ചുമിടുക്കൻ നല്ല മലയാളത്തിൽ കുറിച്ച വരികളെല്ലാം പുസ്തകരൂപത്തിലായി. മരണംകുടിക്കുന്ന കുരുവികളെന്നാണ് പുസ്തകത്തിന്റെ പേര്. മുപ്പത്തിയൊന്നു കവിതകൾ. എഴുത്തുംവരയും നന്നായി ഇണങ്ങുന്ന മനസിന് അവധിക്കാലം ഇങ്ങനെയാണ്.സാധാരണക്കാരനായ മനുഷ്യനിൽ തുടങ്ങി ബഹിരാകാശം സ്വപ്നം കാണുന്നവരെക്കുറിച്ചും കവിതകളിലുണ്ട്. കേട്ടറിവുകൾ.അനുഭവങ്ങൾ.കാഴ്ചകൾ.ഒന്നാംക്ളാസിൽ പഠിക്കുന്നതുമുതൽ തുടങ്ങിയതാണ് എഴുത്തിന്റെ വഴി. നേരത്തെ 22 കഥകളും പുസ്തകമാക്കിയിരുന്നു.
ഇതിനോടകം നിരവധി പുരസ്കാരങ്ങൾ ലഭിച്ചു. സ്കൂൾ കലോൽസവങ്ങളിലെ ജേതാവ്. അധ്യാപകനായ എൻ.ശിവരാമകൃഷ്ണനും അമ്മ കെ.കലാവതിയും സഹോദരി സൗപർണികയുമൊക്കെ ഹരോഹറിനൊപ്പമുണ്ട്.