കേരളത്തിന്റെ സ്വപ്നപദ്ധതിയായ ഐഐടിയുടെ ശിലാസ്ഥാപന ചടങ്ങ് വൈകുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ കഞ്ചിക്കോട്ടു നടത്താനിരുന്ന ചടങ്ങാണ് കേന്ദ്രമന്ത്രിയുടെ അസൗകര്യത്താൽ ഒഴിവായത്. കഞ്ചിക്കോട്ടെ സിപിഎം ബിജെപി സംഘർഷത്തിന്റെ പേരിലുളള രാഷ്ട്രീയ ഇടപെടൽ ശിലാസ്ഥാപന ചടങ്ങിന് തടസമായി.
ഫെബ്രുവരി ഇരുപതിനായിരുന്നു െഎെഎടി ക്യാംപസിന്റെ ശിലാസ്ഥാപനം നടത്തുന്നതിന് തീരുമാനിച്ചത്. എന്നാൽ കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ അസൗകര്യം പറഞ്ഞതോടെ ചടങ്ങ് മാറ്റിവച്ചു. പകരം സൗകര്യപ്രദമായ തീയതി ഇന്നേവരെ കേന്ദ്രമന്ത്രി നൽകിയിട്ടുമില്ല. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നടത്തട്ടേയെന്ന് കേന്ദ്രമന്ത്രി അറിയിച്ചെങ്കിലും ചടങ്ങിന് കേന്ദ്രമന്ത്രി വേണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. എന്നാൽ രാഷ്ട്രീയ ഇടപെടൽ തന്നെയാണ് കേന്ദ്രമന്ത്രിയുടെ അസൗകര്യത്തിന് കാരണമായത്. കേന്ദ്രമന്ത്രി കഞ്ചിക്കോട്ടെത്തിയാൽ രാഷ്ട്രീയ സംഘർഷത്തിൽ കൊല്ലപ്പെട്ട ബിജെപി പ്രവർത്തകരുടെ വീട് സന്ദർശിക്കണമെന്ന് ബിജെപി നേതൃത്വം കേന്ദ്രമന്ത്രിയെ അറിയിച്ചു.
എം.ബി.രാജേഷ് എംപിയുടെ നേതൃത്വത്തിൽ സംഘാടകസമിതി കൂടി ശിലാസ്ഥാപനത്തിന് എല്ലാ ഒരുക്കങ്ങളും നടത്തിയതാണ്. െഎെഎടി ക്യാംപസിന്റെ പേരിലെങ്കിലും രാഷ്ട്രീയവിയോജിപ്പുകൾ മാറ്റിവയ്ക്കണം. ശിലാസ്ഥാപനചടങ്ങ് നടക്കാത്തതിന്റെ പേരിൽ 2700 കോടി രൂപയുടെ ബൃഹത്്പദ്ധതിയാണ് വൈകുന്നത്.