അട്ടപ്പാടി മേഖലയിലെ ജലക്ഷാമത്തിന് പരിഹാരം വേണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ റോഡുപരോധിച്ചു. ജല അതോറിറ്റി ഉദ്യോഗസ്ഥരുടെ പിഴവിലാണ് ഇവിടെ പല കുടിവെളള പദ്ധതികളുടെയും പ്രവർത്തനം നിലയ്ക്കുന്നത്.
ഷോളയൂർ പഞ്ചായത്തിലെ ആനകട്ടിയിലും കോട്ടത്തറയിലും നാട്ടുകാർ റോഡ് ഉപരോധിച്ചാണ് പ്രതിഷേധിച്ചത്. ശിരുവാണിപുഴയിൽ നിന്ന് വെളളം പമ്പു ചെയ്യുന്ന മോട്ടോർ തകരാറിലായി. 1500 കുടുംബങ്ങൾക്കാണ് ഒഴാഴ്ചയായി കുടിവെളളം മുടങ്ങിയത്. ഒന്നിലധികം മോട്ടോറുകൾ പമ്പിങ്് സ്റ്റേഷനിൽ ഉണ്ടെങ്കിലും ജലഅതോറിറ്റി ഉദ്യോഗസ്ഥർ യഥാസമയം അറ്റകുറ്റപ്പണി നടത്തിയില്ല. ഉദ്യോഗസ്ഥർ പകരം സംവിധാനമൊരുക്കാതെയായപ്പോളാണ് നാട്ടുകാർ പ്രതിഷേധവുമായി തെരുവിലിറക്കിയത്. മിക്ക കുടിവെളളപദ്ധതികളിലും പമ്പിങ് മുടങ്ങുന്നതായാണ് പരാതി. ടാങ്കർലോറികളിൽ വെളളം എത്തിക്കുന്നവരെ സഹായിക്കാനാണെന്നാണ് ആരോപണം.