ഉറ്റവർ ഉപേക്ഷിച്ച വൃദ്ധയ്ക്ക് തുണയായി നാട്ടുകാര്‍. കാസർകോട് ചെറുവത്തൂർ മട്ടലായിലെ ജാനകിയെയാണ് നാട്ടുകാരും സാമൂഹിക പ്രവർത്തകരും ഇടപെട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തൊട്ടടുത്ത് താമസിക്കുന്ന മക്കൾ തിരിഞ്ഞു നോക്കാത്തതിനെ തുടര്‍ന്നാണ് വൃദ്ധയുടെ സംരക്ഷണം നാട്ടുകാർ ഏറ്റെടുത്തത്.
മട്ടലായിലെ കുളങ്ങര ജാനകിയാണിത്. പാതിവഴിയില്‍ നിർമാണം നിലച്ച വീട്ടിൽ ആരോരും ഇല്ലാതെ നരക ജീവിതം. നൊന്തുപെറ്റ രണ്ട് ആൺമക്കൾ എല്ല സൗകര്യങ്ങളോടും കൂടി മീറ്ററുകൾക്ക് അപ്പുറത്ത് സുഖമായി കഴിയുമ്പോഴാണ് ഈ അമ്മ ഇങ്ങിനെ നരകിക്കുന്നത്. ദയനീയത കണ്ടു നിൽക്കാന്‍ കഴിയാതെ വന്നതോടെയാണ് നാട്ടുകാർ ഇടപെട്ടത്. വിവരം അറിയിച്ചതിനെ തുടർന്ന് പിലാത്തറയിലെ സന്നദ്ധ സംഘടന പ്രവർത്തകർ എത്തി ഏറ്റെടുത്തു.
ഇവരെ പിന്നീട് പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. മാനോനില തെറ്റിയ ഇവര ചികിൽസക്ക് ശേഷം പിലാത്തറയിലെ ഹോപ്പ് കാരുണ്യ കേന്ദ്രത്തിലേക്ക് മാറ്റാനാണ് നാട്ടുകാരുടെ തീരുമാനം.