കുടിവെളളത്തിന്റെ പേരിൽ കോടികൾ ചെലവഴിക്കുന്നയിടമാണ് പാലക്കാടിന്റെ കിഴക്കൻ മേഖല. ചിറ്റൂർ ജലസേചന പദ്ധതിയുടെ ഭാഗമായ മൂലത്തറ അണക്കെട്ട് തകർന്നിട്ട് ഒൻപതു വർഷം പിന്നിടുന്നു. വേനലിൽ മാത്രമല്ല മഴക്കാലത്തും ടാങ്കർ ലോറികളിലെ വെളളമാണ് നാട്ടുകാർക്ക് ആശ്രയം. ചിറ്റൂർ ജലസേചന പദ്ധതിയുടെ ഭാഗമായ മൂലത്തറ അണക്കെട്ട് തകർന്നിട്ട് ഒൻപതു വർഷം പിന്നിടുന്നു. ബജറ്റിൽ തുക വകയിരുത്തി കണക്കു പറയുന്നതല്ലാതെ ജലസേചന വകുപ്പ് നാളിതുവരെ ഒന്നും ചെയ്തിട്ടില്ല.
പല പദ്ധതികളും നാട്ടുകാരെ നന്നാക്കാനല്ലെന്ന് ഇതൊരു ഉദാഹരണം മാത്രം. ചിറ്റൂർ താലൂക്കിലൊന്നാകെ കുടിവെള്ള ക്ഷാമം രൂക്ഷമാണെങ്കിലും ഒരൊറ്റ ജലസേചന പദ്ധതികൾ പോലും നാടിന്റെ ദാഹമകറ്റുന്നില്ല. തലങ്ങുംവിലങ്ങും പായുന്ന ടാങ്കർലോറികൾ.പെരുമാട്ടി പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ കുഞ്ചുമേനോൻപതിയിലെ കാഴ്ചയാണിത്. ടാങ്കർ ലോറി എത്തിയാൽ വെളളത്തിനായുളള തിരക്കോടു തിരക്ക്.വേനലിൽ മാത്രമല്ല.മഴക്കാലത്തും ഇൗ നാട്ടിൽ ടാങ്കറിലാണ് വെളളം കൊടുക്കുന്നത്.
എല്ലാ വീടുകളുടെയും മുറ്റത്ത് പൈപ്പുകൾ കാണാം. തുള്ളി വെള്ളത്തിനു പോലും പ്രയോജനമില്ലാത്ത കാഴ്ചവസ്തു. ജോലിക്കു പോലും പോകാതെയാണ് വെള്ളത്തിനായുള്ള കാത്തിരിപ്പ്. വർഷങ്ങളായി ടാങ്കറിൽ വെള്ളം കൊടുക്കുന്നു. പക്ഷേ എത്ര നാൾ ഇത് തുടരണം. നല്ലൊരു കുടിവെള്ള പദ്ധതിയാണ് നാടിന് ആവശ്യം.