മലിനജലം പുനരുപയോഗിക്കാനുള്ള പരീക്ഷണങ്ങള്‍ ലോകജലദിനത്തില്‍ കോഴിക്കോട്ട്് പ്രഖ്യാപിച്ചു. ക്വാറികളിലെ വെള്ളം പരിശോധിക്കാനുള്ള നടപടികളും ജലവിഭവ വികസന വിനിയോഗ കേന്ദ്രം തുടങ്ങിവെക്കും.
പുനചംക്രമണം ചെയ്യുന്ന ജലം വീടുകളിലെയും ഫാക്ടറികളിലെയുമെല്ലാം ബാഹ്യആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം. പദ്ധതി നടത്തിപ്പിനായി പൈപ്പുകള്‍ ഉടന്‍ സ്ഥാപിക്കുമെന്നും ജലസംരക്ഷണസെമിനാറില്‍ പ്രഖ്യാപനമുണ്ടായി.
ഭൂജലസംരക്ഷണത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ 30 ക്വാറികളിലെ വെള്ളം സിഡബ്ള്യുആർഡിഎം പരിശോധിക്കും. രാസവസ്തുക്കള്‍ കലരാത്ത വെള്ളമാണോയെന്ന് കണ്ടെത്തുന്നതിനാണിത് . സിഡബ്ള്യുആർഡിഎം സംഘടിപ്പിച്ച ജലസെമിനാറില്‍ കലക്ടര്‍ യു.വി.ജോസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി എന്നിവര്‍ പങ്കെടുത്തു.