മലയാള നാടകവേദിയിലെ നിറസാന്നിധ്യമായിരുന്ന നാടകാചാര്യൻ കെ.ടി.മുഹമ്മദിന്റെ സ്മരണയിൽ കോഴിക്കോട്. കെ.ടിയുടെ ഒമ്പതാം ചരമവാർഷികത്തോടനുബന്ധിച്ചായിരുന്നു അനുസ്മരണ പരിപാടി.
ആറുപതിറ്റാണ്ടോളം നാടകലോകത്ത് നിറഞ്ഞുനിന്ന കലാകാരന്റെ ജീവിതത്തിലെ വിവിധ മുഹൂര്‍ത്തങ്ങളായിരുന്നു ആര്‍ട്ട് ഗ്യാലറി നിറയെ. നിശിതമായ സാമൂഹ്യ വിമര്‍ശനത്തിലൂടെ രംഗകലയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി സാമൂഹ്യനവോത്ഥാനത്തെ മുന്നോട്ടുനയിച്ച കെ.ടിയുടെ നാടകങ്ങളും പ്രദര്‍ശനത്തില്‍ ഇടംനേടി. കെ.ടിയുടെ സ്മൃതിചിത്രങ്ങള്‍ എന്ന പേരിലായിരുന്നു പ്രദര്‍ശനം.
സങ്കുചിതമായ ആശയങ്ങള്‍ക്കെതിരെ സ്വന്തം നാടകങ്ങളിലൂടെ കലഹിച്ച വ്യക്തിയാണ് കെ.ടി. കഥാപാത്രങ്ങളെ സസൂക്ഷ്മം നിരീക്ഷിച്ച് യാഥാര്‍ത്ഥ്യബോധത്തോടെ അവതരിപ്പിക്കാനുള്ള കെ.ടിയുടെ കഴിവ് പുതുതലമുറയ്ക്ക് മാതൃകയാണെന്നും പരിപാടി ഉദ്ഘാടനം ചെയ്ത ചിത്രകാരന്‍ പോള്‍ കല്ലാനോട് പറഞ്ഞു.
അനുസ്മരണ പരിപാടിയുടെ ഭാഗമായി സെമിനാറുകള്‍, തെരുവുനാടകം, കെ.ടി.യുടെ കഥാപാത്രങ്ങളുടെ അവതരണം തുടങ്ങിയവയും വരുംദിവസങ്ങളില്‍ നടക്കും. ചടങ്ങില്‍ എഴുത്തുകാരന്‍ ടി.പി.രാജീവന്‍, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.