E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday March 05 2021 03:46 AM IST

Facebook
Twitter
Google Plus
Youtube

More in Central

പോള വെറുമൊരു പാഴ്ച്ചെടിയല്ല

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കായലില്‍ പോളശല്യം എന്നത് പതിവായി കേള്‍ക്കുന്ന പരാതിയാണ്. പ്രത്യേകിച്ച് കുട്ടനാട് പ്രദേശങ്ങളില്‍. എന്നാല്‍ പോള വെറുമൊരു പാഴ്ചെടിയല്ലെന്ന് തെളിയിക്കുകയാണ് ആലപ്പുഴ എസ്.ഡി കോളജിലെ ജലവിഭവ ഗവേഷണ കേന്ദ്രം. ജലജന്യ കളകള്‍ക്കൊണ്ട് ഇവിടെ ഉല്‍പ്പാദിപ്പിക്കുന്ന വസ്തുക്കള്‍ കണ്ടാല്‍ ബോധ്യമാകും കാര്യം. 

കനാലും കായലും നിറഞ്ഞുകിടക്കുന്ന പോള കര്‍ഷകര്‍ക്കും മല്‍സ്യതൊഴിലാളികള്‍ക്കും വല്യ ശല്യമാണ്. പണ്ട് ആഫ്രിക്കന്‍ പായലാരുന്നങ്കില്‍ ഇപ്പോള്‍ അതിനെക്കാള്‍ വളര്‍ച്ചാ ശേഷിയും കരുത്തും കൂടുതലുള്ള പോളയാണ് വില്ലനാകുന്നത്. എന്നാല്‍ വില്ലന്മാര്‍ ചിലപ്പോള്‍ നായകസ്ഥാനത്തേക്കു മാറ്റപ്പെടാം. അങ്ങനെയൊന്നാണ് പോളയുടെ കാര്യത്തിലും സംഭവിക്കുന്നതെന്ന് മനസിലാകണമെങ്കില്‍ ആലപ്പുഴ എസിഡി കോളജിലെത്തണം. ഇവിടെ ജലവിഭവ ഗവേഷണകേന്ദ്രത്തില്‍ കുടുംബശ്രീ അംഗങ്ങള്‍ക്കായുള്ള പരിശീലനം പുരോഗമിക്കുകയാണ്.ഇത് കാണുക. 

പോള ആദ്യം ചെറുതായി മുറിച്ച് തിളപ്പിക്കുന്നു. തുടര്‍ന്ന് വെള്ളത്തില്‍ കുതിര്‍ത്ത പേപ്പര്‍ കഷ്ണങ്ങള്‍ ചേര്‍ത്ത് അരച്ച് പള്‍പ്പുണ്ടാക്കും. പശകൂടി ചേരുന്നതോടെ മിശ്രിതത്തിന് ശക്തികൂടും. തുടര്‍ന്ന് അച്ചുപയോഗിച്ച് അതിനെ പാത്രമായി മാറ്റും. ആവശ്യം കഴി‍ഞ്ഞാല്‍ പ്രകൃതിയില്‍ ഉപേക്ഷിക്കാവുന്ന പാത്രങ്ങള്‍ തയ്യാര്‍. 

മുട്ട സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന ട്രേയാണ് പോളകൊണ്ട് ഇത്തരത്തിലുണ്ടാക്കുന്ന മറ്റൊരുല്‍പ്പന്നം. കാന്‍വാസുകള്‍ , കളിപ്പാട്ടങ്ങള്‍ ,കപ്പ്,കരകൗശല ഉല്‍പ്പന്നങ്ങള്‍.ലിസ്റ്റ് നീളുകയാണ്. ഇവയെല്ലാം ഉണ്ടാക്കുന്നതിനുള്ള പരിശീലനം ആലപ്പുഴ നഗരസഭക്കുകീഴിലെ കുടുംബശ്രീ യൂണിറ്റുകള്‍ക്ക് നല്‍കുകയാണ്.ചാണകവരളി നിര്‍മ്മാണത്തിന് ഉണക്കി പൊടിച്ച പോള ഫലപ്രദമായി ഉപയോഗിക്കാമെന്നും കണ്ടെത്തിയിട്ടുണ്ട്. 

അമ്പത്തിരണ്ടു വാര്‍ഡുകളിലെ കുടുംബശ്രീ പ്രതിനിധികളെ പോളകൊണ്ടുള്ള ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കാന്‍ പഠിപ്പിക്കും. ദേശീയ നഗര ഉപജീവന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഇതിനായുള്ള പണം കണ്ടെത്തിയത്. വ്യാവസായികാടിസ്ഥാനത്തില്‍ നടപ്പിലാക്കാന്‍ കഴിഞ്ഞാല്‍ നേട്ടങ്ങള്‍ ചെറുതല്ല 

ഫയല്‍ ഉള്‍പ്പെടെ ഓഫീസ് ആവശ്യങ്ങള്‍ക്കുതകുന്നവ നഗരസഭ നേരിട്ട് വാങ്ങും. ബാക്കിയുള്ളവ വിറ്റഴിക്കാന്‍ വിപണി കണ്ടെത്തി നല്‍കും. കുട്ടനാട്ടിലെ പോള പ്രശ്നം പഠിക്കാനെത്തിയ കേന്ദ്ര സംഘം മുന്നോട്ട് വച്ച ആശയങ്ങളിലൊന്ന് വിവിധ ഉല്‍പ്പന്നങ്ങളുണ്ടാക്കാന്‍ കളകളെ ഉപയോഗക്കുക എന്നതാണ്. ഇതിനായുള്ള ഗവേഷണങ്ങള്‍ അണിയറയില്‍ നടക്കുമ്പോഴാണ് ആലപ്പുഴയില്‍നിന്നുതന്നെ ഇത്തരം ചെറു പരീക്ഷണങ്ങള്‍.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :