E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday March 02 2021 12:00 AM IST

Facebook
Twitter
Google Plus
Youtube

More in Central

കൊച്ചിയില്‍ പുതുവര്‍ഷം പുലര്‍ന്നത് ഒരൊറ്റ പൊലീസ് കേസ് പോലുമില്ലാതെ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കൊച്ചിയില്‍ പുതുവര്‍ഷം പുലര്‍ന്നത് ഒരൊറ്റ പൊലീസ് കേസ് പോലുമില്ലാതെ. പഴുതടച്ച് പൊലീസൊരുക്കിയ സുരക്ഷാക്രമീകരണങ്ങളോട് പൊതുജനം പൂര്‍ണമായി സഹകരിച്ചു. മുന്‍വര്‍ഷങ്ങളുമായി താരതമ്യം ചെയ്താല്‍ സിറ്റി പൊലീസിന് വലിയ നേട്ടമാണിത്. 

ആഘോഷങ്ങള്‍ക്ക് സമയനിയന്ത്രണം ഏര്‍‍പ്പെടുത്തിയും ട്രാഫിക് ക്രമീകരിച്ചും മുന്‍പെങ്ങുമില്ലാത്ത തയ്യാറെടുപ്പുകള്‍ പൊലീസ് നടത്തിയിരുന്നു. ഡിജെ പാര്‍ട്ടികളൊരുക്കുന്ന ഹോട്ടലുകളുടെ നടത്തിപ്പുകാരെ വിളിച്ചുകൂട്ടി കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കി. നഗരപരിസരങ്ങളിലെ ദ്വീപുകളില്‍ ഒരുക്കിയ ആഘോഷങ്ങള്‍ക്ക് വരെ നിരീക്ഷണവും ഏര്‍പ്പെടുത്തി. ഫലം മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് സമാധാനപൂര്‍ണമായി 2017ന്റെ ആദ്യരാത്രി കൊച്ചിക്ക്. ട്രാഫിക് അപകടങ്ങള്‍ ഒരെണ്ണം പോലും റിപ്പോര്‍ട്ട് ചെയ്തില്ല. മദ്യപിച്ച് ബൈക്കോടിച്ച 325ഓളം പേരെ കണ്ടെത്തി തിരിച്ചയതിന്റെ കൂടി ഫലമാണിതെന്ന് പൊലീസ് വിലയിരുത്തുന്നു.

കഴിഞ്ഞ വര്‍ഷം ഇതേ രാത്രിയില്‍ മൂന്ന് അപകട മരണങ്ങളാണ് കൊച്ചിയില്‍ ഉണ്ടായത്. സ്ത്രീകളെ അപമാനിക്കാന്‍ ശ്രമിച്ചതായി പത്തിലേറെ പരാതികളും കഴിഞ്ഞ പുതുവര്‍ഷത്തലേന്ന് ഉണ്ടായെങ്കിലും ഇത്തവണ അതൊരെണ്ണം പോലുമില്ല. എറണാകുളം റേഞ്ച് ഐജി, സിറ്റി പൊലിസ് കമ്മിഷണര്‍ , ഡെപ്യൂട്ടി കമ്മിഷണര്‍ എന്നിവര്‍ നേരിട്ട് നിരത്തിലിറങ്ങിയാണ് പുലര്‍ച്ചെ വരെ ഈ നടപടികള്‍ ഏകോപിപ്പിച്ചത്. തൃപ്പൂണിത്തുറയില്‍ ഒരു കത്തിക്കുത്തും മറൈന്‍ ഡ്രൈവിലെ ഹോട്ടലില്‍ വിഷം ഉള്ളില്‍ചെന്നുള്ള മരണവും ഉണ്ടായെങ്കിലും പുതുവര്‍ഷ പരിപാടികളുമായി ഇവക്ക് ബന്ധമില്ല. അതേസമയം കൊച്ചിയില്‍ എത്തുന്ന ഇസ്രയേലി പൗരന്മാര്‍ക്ക് ഭീഷണിയുണ്ടെന്ന ഇന്റലിജന്‍സ് മുന്നറിയിപ്പിനെ തുടര്‍ന്ന് ഫോര്‍ട്ടുകൊച്ചിയിലെ ജൂതകേന്ദ്രങ്ങളെല്ലാം തോക്കേന്തിയ പൊലീസുകാരുടെ സംരക്ഷണത്തിലായിരുന്നു പുലര്‍ച്ചെ വരെ. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :