ആശങ്കയ്ക്കും വിവാദങ്ങൾക്കും വിരാമമിട്ട് ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രി സമുച്ചയത്തിന്റെ നിർമാണം ആരംഭിച്ചു. 300 കിടക്കകളോടെയുള്ള കെട്ടിടത്തിന്റെ നിർമാണം നവംബറിൽ പൂർത്തിയാക്കണമെന്ന് ആരോഗ്യ മന്ത്രി കർശന നിർദേശം നൽകി. നെടുങ്കണ്ടത്തെ താലൂക്ക് ആശുപത്രി ജില്ലാ ആശുപത്രിയായി ഉയര്‍ത്താനും തീരുമാനമായി.
2013ലാണ് ഇടുക്കി മെഡിക്കൽ കോളജ് ചെറുതോണിയിൽ പ്രവർത്തനം ആരംഭിക്കുന്നത്. പേരിനോട് നീതി പുലർത്തുന്ന ഒരു കെട്ടിടമോ സൗകര്യങ്ങളോ ഇവിടെ ഉണ്ടായിരുന്നില്ല. നാല് വർഷങ്ങൾക്ക് ശേഷമാണ് ആശുപത്രി കെട്ടിടമെങ്കിലും യാഥാർഥ്യമാകുന്നത്. ഇടുക്കി മെഡിക്കൽ കോളജിന് പ്രഥമ പരിഗണന നൽകിയാണ് സർക്കാരിന്റെ പ്രവർത്തനമെന്ന് മന്ത്രി കെ.കെ. ഷൈലജ വ്യക്തമാക്കി.
ഹോസ്റ്റൽ, ക്വാര്‍ട്ടേഴ്‌സ് എന്നിവയുടെ നിര്‍മാണത്തിനായി 76 കോടി രൂപയുടെ പദ്ധതിക്കും ഭരണാനുമതി നൽകി. പഠന സൗകര്യം മെച്ചപ്പെടുത്തി പുതിയ ബാച്ചിന് അനുമതി വാങ്ങിച്ചെടുക്കുകയെന്ന ലക്ഷ്യവും സർക്കാരിനുണ്ട്. ഇടുക്കി മെഡിക്കല്‍ കോളെജ് പൂര്‍ത്തിയാകുന്നതോടെ ഇവിടെ പ്രവര്‍ത്തിക്കുന്ന ജില്ലാ ആശുപത്രി നെടുങ്കണ്ടത്തേക്ക് മാറ്റാനാണ് തീരുമാനം.