എറണാകുളം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ വന്യമൃഗങ്ങളുടെ ആക്രമണം ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ സുരക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് വനം മന്ത്രി െക.രാജു. വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കുളള നഷ്ടപരിഹാര തുക അഞ്ചു ലക്ഷത്തില്‍ നിന്ന് പത്തുലക്ഷം രൂപയായി ഉയര്‍ത്തുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു. കാടിനുളളിലെ അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങളെ പറ്റി അന്വേഷണവും വനം മന്ത്രി പ്രഖ്യാപിച്ചു.
എറണാകുളം ജില്ലയുടെ കിഴക്കേ അറ്റത്ത് കാടിനോട് ചേര്‍ന്നു കിടക്കുന്ന വടാട്ടുപാറ,പൂയംകൂട്ടി,ഉരുളന്‍തണ്ണി, മേഖലകളില്‍ കാട്ടാന ശല്യം രൂക്ഷമായിരുന്നു. നാട്ടിലിറങ്ങുന്ന കാട്ടാന കൃഷി നശിപ്പികുന്നതും ആളെ ആക്രമിക്കുന്നതും പതിവായതോടെ നാട്ടുകാര്‍ സമരപാതയിലുമായിരുന്നു.നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെയാണ് പ്രശ്നം ചര്‍ച്ച ചെയ്യാന്‍ വനംമന്ത്രിയുടെ സാന്നിധ്യത്തില്‍ ഉന്നതതലയോഗം ചേര്‍ന്നത്. നാട്ടുകാരുടെ പരാതി കേട്ട മന്ത്രി സുരക്ഷയുറപ്പാക്കാന്‍ വനംവകുപ്പ് കര്‍ശന നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്ന് അറിയിച്ചു.
കൃഷിനാശമുണ്ടായ മേഖലകളില്‍ നഷ്ടപരിഹാരം അടിയന്തരമായി വിതരണം ചെയ്യുമെന്ന് മന്ത്രി നാട്ടുകാര്‍ക്ക് ഉറപ്പ് നല്‍കി. വനൃമൃഗങ്ങളുടെ ആക്രമണത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കുളള നഷ്ടപരിഹാരം ഉയര്‍ത്തണമെന്ന നാട്ടുകാരുടെ ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു.വനത്തിനുളളിലെ അനധികൃത നിര്‍മാണങ്ങളന്വേഷിക്കാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ മന്ത്രി ചുമതലപ്പെടുത്തി. ജോയ്സ് ജോര്‍ജ് എംപി,എംഎല്‍എമാരായ ആന്‍റണി ജോണ്‍,എല്‍ദോസ് കുന്നപ്പളളി എന്നിവരും വനംവകുപ്പ് ഉദ്യോഗസ്ഥരും വിവിധ രാഷ്ട്രീയ സാമൂഹ്യ സംഘടനാ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.