മഹാരാജകീയത്തിനൊരുങ്ങി എറണാകുളം മഹാരാജാസ് കോളജ്. പഠിച്ചിറങ്ങിയ എല്ലാതലമുറയിലും പെട്ടവര്‍ ഒത്തുചേരുന്ന അപൂര്‍വ നിമിഷത്തിനാണ് കേരളത്തിലെ പ്രധാന കലാലയങ്ങളിലൊന്ന് നാളെ സാഷ്യം വഹിക്കുന്നത്.
പ്രായം 140 കഴിഞ്ഞെങ്കിലും എറണാകുളം മഹാരാജാസ് തലഉയര്‍ത്തിതന്നെ നില്‍ക്കുകയാണ്. പഠിച്ചിറങ്ങിയവരല്ലാം നാളെ വീണ്ടും ഈ പടികടന്നെത്തും. കഴിഞ്ഞുപോയ കലാലയജീവിതത്തെ ഒരിക്കൽ കൂടി തിരികെപിടിക്കാൻ. ഇക്കുറി മഹാരാജകീയത്തിന് കുറഞ്ഞത് അയ്യായിരം പേരെങ്കിലുമെത്തുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. മുൻപ് 2008ലും 2012ലും ഇത്തരത്തിൽ വിപുലമായി പൂർവവിദ്യാർഥിസംഗമം സംഘടിപ്പിച്ചിരുന്നു. മഹാരാജാസ് ഒരു മതമാണെന്ന് പറയാൻമാത്രം ആത്മബന്ധമുണ്ട് ഇവിടെ പഠിച്ചിറങ്ങിയ ഒരോരുത്തർക്കും.
സോട്ട് സലിം കുമാർ ചങ്ങമ്പുഴ, വൈലോപ്പിള്ളി, ബാലചന്ദ്രൻ ചുള്ളിക്കാട്, എ.കെ.ആന്റണി, വയലാർരവി, ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണൻ, രാജലക്ഷ്മി, തോമസ് ഐസക്, മമ്മൂട്ടി അങ്ങിനെ നീളുന്നു മഹാജാരാസിന്റെ അഭിമാനമായി മാറിയവരുടെ പട്ടിക. പ്രമുഖരെല്ലാം ഇക്കുറി മഹാരാജകീയത്തിനെത്തുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ നാളെ മഹാരാജകീയം ഉദ്ഘാടനം ചെയ്യും.