കൊച്ചി ഉദയംപേരൂർ ഐഒസി ബോട്ടിലിങ് പ്ലാന്റിൽ സിഐടിയു എഐടിയുസി പ്രവർത്തകർ ഏറ്റുമുട്ടി. അഞ്ചു തൊഴിലാളികൾക്ക് പരുക്കേറ്റു. സംഘർഷത്തെ തുടർന്ന് പ്ലാന്റിന്റെ പ്രവർത്തനവും തടസ്സപെട്ടു.
ബോട്ടിലിങ് പ്ലാന്റിനുള്ളിലാണ് സംഘർഷം തുടങ്ങിയത്. പ്ലാന്റിൽ ജോലിക്കെത്തിയ ഏഴുപേരെ സിഐടിയുക്കാർ തടഞ്ഞതോടെ ഉന്തും തള്ളുമായി. തുടർന്ന് സംഘർഷം പുറത്തേക്ക് വ്യാപിച്ചു. സിഐടിയു എഐടിയുസി പ്രവർത്തകർ ചേരി തിരിഞ്ഞ് ഏറ്റുമുട്ടി. പ്ലാന്റിൽ ജോലി നിഷേധിക്കുന്നതിനെതിരെ കോടതി ഉത്തരവ് സമ്പാദിച്ചെത്തിയവരെ സിഐടിയുക്കാർ മർദിക്കുകയായിരുന്നുവെന്ന് എഐടിയുസി നേതാക്കൾ ആരോപിച്ചു.
എന്നാൽ എഐടിയുസി ബോധവൂർവം പ്രശ്നങ്ങളുണ്ടാൻ ശ്രമിക്കുന്നുവെന്നായിരുന്നു സിഐടിയുവിന്റെ മറുപടി.
സിപിഎമ്മിലെ വിഭാഗീയതയെ തുടർന്ന ്പാർട്ടിവിട്ട ബോട്ടിലിങ് പ്ലാന്റിലെ 170 ഒാളം തൊഴിലാളികൾ സിപിഐയിൽ ചേരുകയും എഐടിയുസിയിൽ അംഗത്വമെടുക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് ഇവിടെ തൊഴിൽ പ്രശ്നങ്ങളും സംഘർഷവും പതിവാണ്