ചവിട്ടുനാടകത്തിന് പറവൂരിലെ ഗോതുരുത്തിൽ സ്ഥിരംവേദി ഉയർന്നു. കൊച്ചിൻ ഷിപ്്്യാർഡിന്റെ സാമൂഹിക പ്രതിബദ്ധതാഫണ്ട് ഉപയോഗിച്ചാണ് വേദി നിർമിച്ചത്. നടൻ മമ്മൂട്ടി വേദി നാടിന് സമർപിച്ചു.
ചവിട്ടുനാടക കലാഗ്രാമമായ ഗോതുരുത്തിന്റെ സ്വപ്നസാക്ഷാത്കാരമാണ് യാഥാർഥ്യമായത്. വെറുതേ ഒരു വേദിയല്ല. നാടകത്തിലെ ബാൽക്കണി രംഗങ്ങൾ അവതരിപ്പിക്കാൻ സൗകര്യപ്രദമായ രീതിയിലാണ് സ്റ്റേജിന്റെ നിർമാണം. അൻപത് കലാകാരന്മാർക്ക് ഒരേസമയം വേഷമണിയാനുള്ള ഗ്രീൻറൂമടക്കം വേദിയിൽ സജ്ജകരിച്ചിട്ടുണ്ട്.
കൊച്ചിൻ ഷിപ്പ്യാർഡ് ജനറൽ മാനേജർ എം.ഡി.വർഗീസ് മുഖ്യാതിഥിയായി. ഉദ്ഘാടനചടങ്ങിനോട് അനുബന്ധിച്ച് കലോൽസവവേദിയിൽ സമ്മാനം നേടിയ ആലത്തൂർ ബി.എസ്.എസ്. ഗുരുകുലത്തിൻറെയും ഗോതുരുത്ത് സെൻറ് സെബാസ്റ്റ്യൻസ് സ്കൂളിൻറെയും ചവിട്ടുനാടകങ്ങൾ അവതരിപ്പിച്ചു.