കുട്ടനാട് കാണാന്‍ വിദേശ സംഘത്തിന്‍റെ ബുള്ളറ്റ് യാത്ര. ഫ്രാൻസിലെ വൻകിട കാർ നിർമാണ കമ്പിനിയിലെ എഴുപതു ജീവനക്കാരാണ് ഗ്രാമീണ സൗന്ദര്യം ആസ്വദിക്കാനെത്തിയത്.
കേരളമെന്ന് കേട്ടിട്ടുണ്ട് വായിച്ചറിഞ്ഞിട്ടുണ്ട്. ഇന്‍റര്‍നെറ്റില്‍ മാത്രം പരിചിതമായ നാട് നേരില്‍ക്കാണാനാണ് എഴുപതംഗ സംഘമെത്തിയത്. ഇരുപത്തിയേഴിന് കൊച്ചിയില്‍ വന്നു. ഓട്ടോ സവാരിയായിരുന്നു ആദ്യ ഇനം. ആ കൊതി തീര്‍ന്നപ്പോള്‍ നേരെ കുട്ടനാട്ടിലേയ്ക്ക്. പുളിങ്കുന്ന്, കണ്ണാടി, വെളിയനാട് വഴി രണ്ടരമണിക്കൂര്‍ ട്രിപ്പ്. കുണ്ടും കുഴിയും നിറഞ്ഞവഴിയെത്തിയപ്പോള്‍ പിന്നെ അതാസ്വദിക്കുന്നതിലായി ശ്രദ്ധ. ഒടുവില്‍ പള്ളിക്കൂട്ടുമ്മയിലെത്തിയപ്പോളേക്ക് യാത്ര അവസാനിച്ചതിന്‍റെ സങ്കടം.
യാത്ര അവസാനിച്ചപ്പോള്‍ സെല്‍ഫി തിരക്ക്. ക്ഷീണം മാറ്റാന്‍ കരിക്കിന്‍വെള്ളം.ഇനിയുള്ള മൂന്നു നാളുകൾ കുമരകത്തു ചിലവഴിക്കുന്ന സംഘം കോട്ടയം സിഎംഎസ് കോളജ് വിദ്യാർഥികളുമായി സൗഹൃദ ക്രിക്കറ്റ് മത്സരം കളിക്കും.