ഗുരുവായൂർ ക്ഷേത്രോത്സവത്തിന് തുടക്കം കുറിച്ച് ആനയോട്ടം. രണ്ടാം വർഷവും ഗോപീകണ്ണൻ ജേതാവായി. ഇന്ന് രാത്രി ഉത്സവത്തിന് കൊടിയേറും
ഗുരുവായൂർ ദേവസ്വത്തിലെ അഞ്ച് ഗജവീരൻമാരാണ് ആനയോട്ടത്തിൽ പങ്കാളിയത്. മജ്ഞുളാൽ പരിസരത്ത് നിന്ന് ഓടിത്തുടങ്ങി നടപ്പന്തലിലെത്തിയപ്പോൾ ഗോപീകണ്ണൻ ഒന്നാമൻ.
ഒന്നാമതെത്തിയ കൊമ്പൻ ക്ഷേത്രത്തിനകത്തേക്ക്. ശ്രീ കോവിലിന് മുന്നിലെത്തി ഗുരുവായൂരപ്പനെയും വണങ്ങി. ഇനി ഉത്സവനാളുകളിൽ തിടമ്പേറ്റുന്നത് ഗോപി കണ്ണനാണ്. കഴിഞ്ഞ വർഷവും ഗോപി കണ്ണൻ തന്നെയായിരുന്നു തിടമ്പേന്തിയത്.
നൂറു കണക്കിന് വിശ്വാസികൾ ആനയോട്ടത്തിന് സാക്ഷികളാവാനെത്തി. 17 തീയതി വരെയാണ് ഉത്സവം