ആലപ്പുഴ ജില്ലയില്‍ നിന്നുള്ള പ്രമുഖനായ മന്ത്രി സഹകരണബാങ്കുകളിലെ അഴിമതിക്കാരെ സംരക്ഷിക്കുന്നുവെന്ന് ബിജെപിയുടെ ആരോപണം. സിപിഎമ്മും കോണ്‍ഗ്രസും പരസ്പര സഹകരണത്തോടെയാണ് അഴിമതി നടത്തുന്നതെന്നും ജില്ലാ പ്രസിഡന്‍റ് കെ. സോമന്‍ പറഞ്ഞു. മാവേലിക്കര സഹകരണ ബാങ്കിന്‍റെ തഴക്കര ശാഖയില്‍ നടന്ന സാമ്പത്തിക ക്രമക്കേട് കോടതി നിരീക്ഷണത്തിൽ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിക്കാനാണ് ബിജെപി തീരുമാനം
മാവേലിക്കര താലൂക്ക് സഹകരണ ബാങ്കിന്‍റെ തഴക്കര ശാഖയിൽ ഇരുപത്തിയെട്ടു കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയതിനു പിന്നാലെയാണ് ബിജെപി മന്ത്രിക്കെതിരായ ആരോപണവുമായി രംഗത്തെത്തിയത്. ആലപ്പുഴ ജില്ലയിലെ സഹകരണ ബാങ്കുകള്‍ ഭരിക്കുന്നത് കോണ്‍ഗ്രസോ സിപിഎം ഭരണ സമിതിയോ ആണ്. പരസ്പര സഹകരണത്തോടെ പത്തിലധികം ബാങ്കുകളിൽ അഴിമതി നടക്കുന്നുവെന്നാണ് ബിജെപിയുടെ പറയുന്നത്. അഴിമതിക്കാരെ സര്‍ക്കാര്‍ തലത്തില്‍തന്നെ സംരക്ഷിക്കുന്നു
സംസ്ഥാന ആഭ്യന്തരവകുപ്പിനു കീഴിലുള്ള ഏജൻസികളുടെ അന്വേഷണത്തിൽ അഴിമതിക്കാർ ശിക്ഷിക്കപ്പെടില്ല. ഇതിനാല്‍ തഴക്കര ശാഖയിലെ തിരിമറി കോടതിയുടെ നിരീക്ഷണത്തിൽ നടത്തണം. ഇക്കാര്യമാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കും. സഹകരണ മേഖലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ചൊവ്വാഴ്ച ആലപ്പുഴ ജില്ലാസഹകരണ ബാങ്കിനു മുന്നിൽ ബിജെപി സമരം നടത്തും. അതേസമയം കോണ്‍ഗ്രസ് ഭരണ സമിതിക്കു കീഴില്‍ നടന്ന അഴിമതിയാരോപണത്തിന്മേല്‍ ഡിസിസിയുടെ അന്വേഷണ റിപ്പോര്‍ട്ട എം. ലിജു കെപിസിസി പ്രസിഡന്‍റ് വിഎം സുധീരന് ഇന്നു സമര്‍പ്പിക്കും.