എ.ജി. സർവകലാശാലയിലെ സ്കൂൾ ഒാഫ് മെഡിക്കൽ എജ്യൂക്കഷന്റെ ഭാവിയെക്കുറിച്ച് ആശങ്ക വേണ്ടെന്ന് വൈസ് ചാൻസലർ ഡോ.ബാബു സെബാസ്റ്റ്യൻ. മെഡിക്കല്‍ അനുബന്ധകോഴ്സുകള്‍ ആരോഗ്യസര്‍വകലാശാലയ്ക്കു കീഴിലേക്ക് മാറ്റാനുള്ള നീക്കത്തിനെതിരെ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് വിശദീകരണം. പ്രശ്നം അടുത്ത സിന്‍ഡിക്കേറ്റ് യോഗം ചര്‍ച്ചചെയ്യുമെന്നും വി.സി പറഞ്ഞു.
മഹാത്മാഗാന്ധി സർവകലാശാലയ്ക്ക് കീഴിൽ കോട്ടയം , ഇടുക്കി, പത്തനംതിട്ട, എറണാകുളം ജില്ലകളിലായി എട്ട് മെഡിക്കൽ എജ്യൂക്കഷൻ സ്ഥാപനങ്ങളാണ് പ്രവർത്തിക്കുന്നത്. പതിനാറ് കോഴ്സുകളിലായി ആയിരക്കണക്കിന് വിദ്യാർഥികളാണ് ഇവിടങ്ങളിൽ പഠിക്കുന്നത്. 2010ൽ ആരോഗ്യ സർവകലാശാല നിലവിൽ വന്നതോടെയാണ് പ്രശ്നങ്ങളുട തുടക്കം. മുഴുവൻ മെഡിക്കൽ അനുബന്ധ കോഴ്സുകളും ആരോഗ്യസർവകലാശാലയ്ക്ക് കീഴിൽ കൊണ്ടുവരാനുള്ള നീക്കമാണ് വിദ്യാർഥികളെയും രക്ഷിതാക്കളെയും ആശങ്കപ്പെടുത്തുന്നത്. നിയമം നടപ്പിലായാൽ എംജി സർവകലാശാലയ്ക്ക് കീഴിൽ പഠിച്ചിറങ്ങിയ എസ്എംഇ വിദ്യാർഥികൾ പെരുവഴിയിലാകും.
സർക്കാർ ഭൂമിയിൽ എല്ലാവിധ സൗകര്യങ്ങളോടുംകൂടി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ തകർക്കാനുളള നീക്കമാണ് ഇപ്പോൾ നടക്കുന്നതെന്നും ആക്ഷേപമുണ്ട്. അതേസമയം വിദേശങ്ങളിൽ ഉൾപ്പെടെ ഏറെ തൊഴിൽ സാധ്യതകൾ ഉള്ള കോഴ്സുൾ പഠിപ്പിക്കുന്ന സ്ഥാപനമെന്ന നിലയിൽ എസ്എംഇയുടെ ഭാവിയെക്കുറിച്ച് ആശങ്കപ്പടേണ്ടില്ലെന്ന് സർവകലാശാല വ്യക്തമാക്കി. ഇപ്പോൾ ഉയർന്നുവന്നിരിക്കുന്ന വിഷയം പതിനേഴിന് ചേരുന്ന സിൻഡിക്കറ്റ് ചർച്ച ചെയ്യുമെന്നും സർവകലാശാല വൈസ് ചാൻസർ ഡോ. ബാബു സെബാസ്റ്റ്ൻ പറഞ്ഞു.