തിരുവല്ല ബൈപ്പാസ് പദ്ധതിയുടെ രൂപരേഖയില്‍ ഗുരുതര പിഴവെന്ന് പൊതുമരാമത്ത് വകുപ്പ്. കൃത്യമായ പരിശോധനയില്ലാതെ രൂപരേഖ തയാറാക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കും. ബൈപ്പാസ് നിര്‍മാണം മുടങ്ങിയതിനെ തുടര്‍ന്ന് നടത്തിയ മന്ത്രിതല ചര്‍ച്ചയിലാണ് തീരുമാനം.
തിരുവല്ല ബൈപ്പാസിന്‍റെ രൂപരേഖയില്‍ രാമന്‍ചിറ മുതല്‍ ചിലങ്ക ജംക്‌ഷന്‍വരെയുള്ള ഭാഗത്ത് മണ്ണിട്ട് ഉയര്‍ത്തണമെന്നായിരുന്നു 2003 ല്‍ തയാറാക്കിയ പദ്ധതി രൂപരേഖയില്‍ ഉണ്ടായിരുന്നത്. ചതുപ്പ് നിലം ഉള്‍പ്പടെയുള്ള ഭാഗം പന്ത്രണ്ട് മീറ്റര്‍വരെ ഉയരത്തില്‍ മണ്ണിട്ട് ഉയര്‍ത്തണം. പക്ഷേ ഇതിന് ആനുപാതികമായ വീതിയില്‍ സ്ഥലം ഏറ്റെടുക്കുകയോ സംരക്ഷണഭിത്തിക്കുള്ള നിര്‍ദേശം രൂപരേഖയില്‍ ഉള്‍പ്പെടുത്തുകയോ ചെയ്തില്ല.
പൊതുമരാമത്ത് മന്ത്രിയുടെ നിര്‍ദേശപ്രകാരം പൊതുമരാമത്ത് സെക്രട്ടറി ബിജു പ്രഭാകര്‍ സ്ഥലം സന്ദര്‍ശിച്ചു. നിലവിലെ സ്ഥിതിഗതികള്‍ കെ.എസ്.ടി.പി ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് വിലയിരുത്തി. പ്ലാനിലെ പിഴവ്മൂലം രാമന്‍ചിറ മുതല്‍ ചിലങ്ക ജംക്‌ഷന്‍വരെ 225 മീറ്റര്‍ മേല്‍പ്പാലം നിര്‍മിക്കണം.
31.8 കോടി ചെലവ് കണക്കാക്കിയിരുന്ന പദ്ധതി പൂര്‍ത്തീകരിക്കണമെങ്കില്‍ നിലവില്‍ 65 കോടിരൂപ വേണമെന്നാണ് വിലയിരുത്തല്‍. ചീഫ് സെക്രട്ടറി അധ്യക്ഷത വഹിക്കുന്ന മേല്‍നോട്ട സമിതി ഇക്കാര്യം പരിഗണിച്ചശേഷം സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.