സ്വാതി എന്തിനാണ് നിതിനെ കഴുത്തുഞെരിച്ചു കൊന്നതെന്ന് അറിയാതെ അമ്പരപ്പിലാണ് പുല്ലുകുളങ്ങരയിലെ ബന്ധുക്കൾ. ഇനി മറ്റാരെങ്കിലുമായിരിക്കുമോ പ്രതിസ്ഥാനത്ത്? പക്ഷെ തലയടിച്ചു വീണതാണെന്നു കള്ളം പറഞ്ഞത് ഭാര്യയെ തന്നെ പ്രതിസ്ഥാനത്താക്കുന്നു. വിവാഹമോചനത്തിന് ശേഷമാണ് സ്വാതി നിതിനുമായി അടുക്കുന്നത്. ആ അടുപ്പം കൊല്ലാനായിരുന്നോ എന്ന സംശയത്തിലാണ് ബന്ധുക്കളും സുഹൃത്തുക്കളും. കായംകുളം സ്വദേശിയും നാഗ്പൂർ നിവാസിയുമായ നിതിൻ നായരുടെ മരണം ബന്ധുക്കളെ ഞെട്ടിച്ചിരിക്കുകയാണ്. മരണത്തിൽ ഭാര്യ സ്വാതിക്ക് പങ്കുണ്ടെന്ന് പോസ്റ്റ്മാർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് തെളിഞ്ഞത്.
തലയിടിച്ചുവീണ് മരിച്ചെന്നായിരുന്നു സ്വാതി വീട്ടുകാരോടും നിതിന്റെ ബന്ധുക്കളോടും പറഞ്ഞിരുന്നത്. നിതിൻ നായരുടെ മരണം കഴുത്തു ഞെരിച്ചുള്ള കൊലപാതകമെന്ന് പോസ്റ്റുമോര്‍ട്ടത്തിലാണ് വ്യക്തമായത്. മധ്യപ്രദേശിലെ ബേതുളിൽ താമസിക്കുന്ന നിതിനെ കഴിഞ്ഞ ഏപ്രിൽ 29 നാണ് നാഗ്പൂരിലെ വാടകവീട്ടിൽ മരിച്ചനിലയിൽ കാണപ്പെട്ടത്.
ഇതിനെ തുടർന്നാണ് നിതിന്റെ മരണത്തിൽ സ്വാതിയുടെ പങ്ക് പുറത്തായത്. സ്വാതിയും കുടുംബവും ഒളിവിലാണ്. മറ്റൊരു ബന്ധത്തിൽ വിവാഹമോചിതയായ ശേഷമാണ് സ്വാതി നിതിനുമായി അടുക്കുന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബറിലായിരുന്നു നിതിനും സ്വാതിയും തമ്മിലുളള വിവാഹം. പിതാവ് രമേശ്നായരുടെ ചികിൽസയ്ക്കുവേണ്ടിയാണ് നിതിൻ നാഗ്പൂരിൽ വാടകവീടെടുത്തത്. നിതിന്റെ മരണത്തിനു പിന്നാലെ പിതാവ് രമേശ്നായരും മരിച്ചു. നാഗ്പൂരിലെ ബജാജ് നഗർ പൊലീസാണ് കേസ് അന്വേഷിക്കുന്നത്. പാലക്കാട്ടുകാരിയായ യുവതിയെ തേടി മഹാരാഷ്ട്ര പൊലീസ് അന്വേഷണം തുടങ്ങി. മഹാരാഷ്ട്ര പൊലീസ് പാലക്കാട്ടെത്തിയെങ്കിലും സ്വാതിയെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.
Advertisement