കൊച്ചി നഗരസഭയുടെ നിസഹകരണത്തെ തുടർന്ന് ഒാൾഡ് റയിൽവേ സ്റ്റേഷൻ നവീകരണം അനിശ്ചിതത്വത്തിൽ. സ്റ്റേഷൻ വളപ്പിലെ കയ്യേറ്റക്കാരെ പുനരധിവസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് പ്രശ്നത്തിന് കാരണം. പുനരധിവാസം ഉറപ്പാക്കണമെന്ന റയിൽവേയുടെ കത്തിന് നഗരസഭ ഇതുവരെ മറുപടി നൽകിയിട്ടില്ല.
റയിൽവേഭൂമി കയ്യേറി താമസിക്കുന്നത് ആെക 22 കുടുംബങ്ങളാണ്. അതിൽ ട്രാക്കിൽ വീടുവച്ചു താമസിക്കുന്ന മൂന്ന് കുടുംബങ്ങളെ പുനരധിവസിപ്പിച്ചാൽ ഒാൾഡ് റയിൽവേ സ്റ്റേഷൻ നവീകരണം ആരംഭിക്കാം. ഒരു പ്ലാറ്റ് ഫോം, ടിക്കറ്റ് കൗണ്ടർ, റിസർവേഷൻ ഒാഫിസ്. പിന്നെ പച്ചാളം മുതലുള്ള ട്രാക്ക്. ഏഴുകോടിരുപയുടെ പദ്ധതിക്ക് റയിൽവേ കരാർ നൽകി.. കയ്യേറ്റക്കാരുെട പുനരധിവാസവുമായി സഹകരിക്കണമെന്ന് റയിൽവേ നഗരസഭയ്ക്ക് ഒരുമാസംമുൻപ് കത്തും നൽകി. പക്ഷെ അനുകൂല പ്രതികരണം ഉണ്ടായില്ല.
സോട്ട് ടോണി ചമ്മിണി മേയറായിരുന്ന കാലത്താണ് 22 കുടുംബങ്ങളെ പുനരധിവസിപ്പിക്കാമെന്ന വാഗ്ദാനം നഗരസഭ മുന്നോട്ടുവച്ചത്. ഹൈക്കോടതിക്കും നഗരസഭ ഈ ഉറപ്പുനൽകിയിരുന്നു. എന്നാൽ ഇതുവരെ പുനരധിവാസ പദ്ധതി ആവിഷ്കരിക്കാൻ നഗരസഭയ്ക്ക് കഴിഞ്ഞിട്ടില്ല. പുനരധിവാസ കാര്യത്തിൽ നഗരസഭുടെ അടിയന്തര ഇടപെടലുണ്ടായില്ലെങ്കിൽ ഏറെകാലത്തെ പോരാട്ടത്തിലൂടെ േനടിയെടുത്ത ഓൾഡ് റയിൽവേ സ്റ്റേഷൻ നവീകരണ പദ്ധതി എന്നന്നേക്കുമായി നഷ്ടപെടും..