കൊച്ചി രാജാവായിരുന്ന ശക്തൻ തമ്പുരാനാണ് തൃശൂർ പൂരത്തിന്റെ സൃഷ്ടാവ്. ഇരുന്നൂറ്റി ഇരുപതാമത് പൂരത്തിനാണ് ഇത്തവണ തൃശൂർ വേദിയാകുന്നത്. നാടിന്റെ ഐക്യത്തിനും ആഘോഷത്തിന് വേണ്ടി രൂപംകൊടുത്ത പൂരത്തിൽ കാലോചിത മാറ്റങ്ങൾ കൂട്ടിച്ചേർത്താണ് ഇന്ന് കാണുന്ന പൂരമാക്കിയത്. പൂരത്തിന്റെ ചരിത്രവഴികളിലേക്ക്.
ആറാട്ടുപുഴ ക്ഷേത്രം. തൃശൂരിൽ പൂരം ഉണ്ടാകുന്നതിന് നൂറ്റാണ്ടുകൾക്ക് മുൻപേ ഇവിടെ പൂരം ഉണ്ടായിരുന്നു. 350 വർഷങ്ങൾക്ക് മുൻപ് തൃശൂരിലെ ഏതാനും ക്ഷേത്രങ്ങളെ ഈ പൂരത്തിൽ നിന്ന് വിലക്കി. അങ്ങിനെ ആഘോഷമില്ലാത്ത പത്ത് ക്ഷേത്രങ്ങളെ ചേർത്ത് കൊച്ചി രാജാവ് ശക്തൻ തമ്പുരാന് പുതിയൊരാഘോഷം കുറിച്ചു. 1798ൽ തൃശൂർ ആദ്യമായി പൂരം കണ്ടു. ഇന്നത്തെ പൂരത്തിലെ ഏറ്റവും ആകർഷകമായ കുടമാറ്റം അന്നുണ്ടായിരുന്നില്ല. ഏതാണ്ട് നൂറ് വർഷങ്ങൾക്ക് മുൻപാണ് കുടമാറ്റം ആരംഭിക്കുന്നത്.
ഇലഞ്ഞിത്തറയിലെ മേള വിസ്മയം ആദ്യം മുതലേയുണ്ട്. മഠത്തിൽവരവ് പഞ്ചവാദ്യവും ഉണ്ട്. എന്നാൽ ഇന്നീ കാണുന്ന രീതിയിലെ വിപുലമായ പഞ്ചവാദ്യത്തിന് 95 വർഷത്തെ പഴക്കമേയുള്ളു. ഇന്ന് പൂരത്തിന്റെ അഭിവാജ്യ ഘടകമായിരിക്കുന്ന വെടിക്കെട്ട് ഇത്രയും ആഘോഷപൂർവമായത് 1920ന് ശേഷമാണ്. കതിനയിൽ നിന്ന് ശബ്ദ വർണങ്ങളിലേക്ക് വെടിക്കെട്ട് മാറിയത് ൈചനയിൽ നിന്നെത്തിച്ച വെടിക്കോപ്പുകളിൽ തൃശൂരുകാർ തന്നെ നടത്തിയ പരീക്ഷണങ്ങളുടെ ഫലമായിരുന്നു.
Advertisement