പുലിപ്പേടിയിൽ ഒരു ഗ്രാമം. എറണാകുളം കാഞ്ഞിരമറ്റത്താണ് നാട്ടിൽ പുലി ഇറങ്ങിയതായി നാട്ടുകാര്‍ സംശയിക്കുന്നത്. എന്നാൽ ജനങ്ങൾ കണ്ടത് കാട്ടുപൂച്ചയെ ആയിരിക്കാമെന്നാണ് വനംവകുപ്പിന്റെ നിഗമനം. കാഞ്ഞിരമറ്റം പാർപ്പാകോട് എന്ന ഗ്രാമം. വലിയ റബർ എസ്റ്റേറ്റകളും കുറ്റികാടുകളും ധാരളമുണ്ടിവിടെ.റബ്ബർ ടാപ്പിങ് തൊഴിലാളിയാണ് എസ്റ്റേറ്റിനുള്ളിൽ പുലിയെ കണ്ടെന്ന് ആദ്യം പറഞ്ഞത്.
സമീപത്തെ കുളക്കരയിൽ പുലിയുടേതെന്ന് തോനിക്കുന്ന കാൽപാടുകൾ കൂടി കണ്ടതോടെ നാട്ടുകാർ പരിഭ്രാന്തരായി. പുലിക്കായി നാട് ഒന്നടങ്കം റബ്ബർ എസ്റ്റേറ്റുകളിലും,കുറ്റിക്കാടുകളിലുമെല്ലാം പരിശോധന നടത്തി.വനവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. പക്ഷേ ഒന്നും കണ്ടെത്താനായില്ല. നാട്ടുകാരുടെ ആശങ്ക കണക്കിലെടുത്ത് വരും ദിവസങ്ങളിലും പ്രദേശത്ത് പരിശോധന തുടരാനാണ് വനവകുപ്പിന്റെ തീരുമാനം.