കൊച്ചി ഏലൂർ ഉദ്യോഗമണ്ഡൽ ഇസ്.എസ്.ഐ ആശുപത്രിയെ സൂപ്പർ സ്പെഷ്യാലിറ്റി നിലവാരത്തിലേക്കുയർത്തുമെന്ന് കേന്ദ്ര തൊഴിൽ മന്ത്രി ബന്ദാരു ദത്താത്രേയ. ഒന്നര വർഷത്തിനുളളിൽ പണി പൂർത്തിയാക്കും.
സ്വകാര്യ ആശുപത്രികളോട് കിടപിടിക്കുന്ന തരത്തിൽ അറുന്നൂറ് കിടക്കകളുളള സൂപ്പർ സ്പെഷ്യാലിറ്റി നിലവാരത്തിലേക്കുയരുകയാണ് ഏലൂർ ഇസ്.എസ്.ഐ ആശുപത്രി. അവഗണന മൂലം നാശത്തിലേക്ക് നീങ്ങിയിരുന്ന ആശുപത്രിക്ക് ഏറെ ആശ്വാസകരമാണ് മന്ത്രിയുടെ പ്രഖ്യാപനം. മാത്രമല്ല ജില്ലയിലെ ചെറിയ ഇ.എസ്.ഐ ക്ലിനിക്കുകളിൽ കിടത്തി ചികിൽസക്ക് സൗകര്യമൊരുക്കുമെന്നും മന്ത്രി പറഞ്ഞു.
കുട്ടികൾക്കായുളള പ്രത്യേക ഐ.സി.യു വിന്റെ ഉദ്ഘാടനം നിർവഹിച്ച മന്ത്രി ആശുപത്രി അധികൃതരുടെ ആവശ്യങ്ങളെല്ലാം എറെ സമയമെടുത്ത് കേട്ടു. ഡയാലിസീസ് യൂണിറ്റടക്കമുളള വിദഗ്ദ ചികിത്സാ സൗകര്യങ്ങൾ ഉടൻ തന്നെ ആരംഭിക്കാൻ ശ്രമിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി.