സ്വന്തം വാഹനം ഇടിച്ചു കിടപ്പിലായ സ്ത്രീയെ ചികിൽസയ്ക്ക് പോലും സഹായിക്കാതെ മനുഷ്യാവകാശ കമ്മീഷൻ എസ് പിയുടെ ക്രൂരത. കൊല്ലം ഓച്ചിറ സ്വദേശിനി സരസ്വതിയാണ് ചികിൽസയ്ക്ക് പോലുംവഴിയില്ലാതെ ബുദ്ധിമുട്ടുന്നത്.
ഈ വീടിനുള്ളിൽ ഒരു സ്ത്രീയുണ്ട്. മനുഷ്യാവകാശ കമ്മീഷൻ എസ്.പി സി.എഫ് റോബർട്ടിന്റെ വാഹനം ഇടിച്ചു തെറിപ്പിച് കിടപ്പിലായിപോയ സരസ്വതി എന്ന വീട്ടമ്മ. ഇടുപ്പെല്ല് പൊട്ടി കിടപ്പിലായ സരസ്വതി എഴുന്നേൽക്കാൻ ഇനിയും മാസങ്ങൾ വേണ്ടിവരും. ഇതിനുപരി മനുഷ്യാവകാശ കമ്മീഷനിലെ ഉദ്യോഗസ്ഥരുടെ സമീപനമാണ് ഇവരേ വേദനിക്കിപ്പുന്നത്.ഗുരുതരമായി പരിക്കേറ്റ് മെഡിക്കൽ കോളജിൽ കഴിഞ്ഞിട്ടും ഇപ്പോൾ വീട്ടിലെത്തിയിട്ടും മനുഷ്യാവകാശ കമ്മീഷനിലെ ഒരാൾ പോലും തിരിഞ്ഞുനോക്കിയിട്ടില്ല
കഴിഞ്ഞ ആറിന് വൈകിട്ട് ആറരയ്ക്ക് ഓച്ചിറ വലിയ കുളങ്ങരയിൽ ക്ഷേത്രത്തിന് സമീപം വച്ചായിരുന്നു അപകടം. റോഡരികിൽ നിന്ന സരസ്വതിയെ എസ്.പി സഞ്ചരിച്ച കാർ ഇടിച്ചു തെറിപ്പിച്ചു. വാഹനത്തിൽ നിന്നും പുറത്തിറങ്ങാൻ കൂട്ടാക്കാതിരുന്ന എസ്.പിയേ നാട്ടുകാർ തടഞ്ഞതോടെ പൊലീസ് എസ്.പിയുടെ വാഹനം പിടിച്ചെടുത്തു. ചികൽസ ചിലവ് ഭീമമായിരിക്കെ ഈ നിർധനകുടുംബത്തിന് സാമ്പത്തികമായ സഹായം നൽകാൻ പോലും മനുഷ്യാവകാശ കമ്മീഷൻ എസ്.പി തയാറായിട്ടില്ല