ഇടക്കൊച്ചിയിൽ അറ്റകുറ്റപണിക്കായി നിര്‍ത്തിയിട്ട ബോട്ടിന് തീപിടിച്ചു. ഇരുപത്തിയഞ്ചുലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക വിവരം.
ഇടക്കൊച്ചിയിലെ ജയന്റെ യാര്‍ഡില്‍ അറ്റകുറ്റപ്പണിക്കായി നിര്‍ത്തിയിട്ട ബോട്ടിനാണ് തീപിടിച്ചത്. ഫൈബര്‍ ബോട്ടിന്റെ ഉള്‍വശം പൂര്‍ണമായി കത്തിനശിച്ചു. പണികള്‍ക്കുശേഷം വൈകിട്ട് യാര്‍ഡില്‍നിന്ന് തൊഴിലാളികള്‍ പോയശേഷമായിരുന്നു തീപിടിത്തം. ഗ്യാസ് കട്ടറില്‍ ഉപയോഗിക്കുന്ന മിശ്രിതത്തില്‍ നിന്നാകാം തീപടര്‍ന്നതെന്നാണ് സൂചന. തീ സമീപത്തെ കുറ്റിക്കാട്ടിലേക്കും പടര്‍ന്നു. മണിക്കൂറുകള്‍ നീണ്ട കഠിനശ്രമത്തിനൊടുവിലാണ് ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് തീ നിയന്ത്രണവിധേയമാക്കിയത്. കഴിഞ്ഞ ഞായറാഴ്ചയാണ് അറ്റകുറ്റപ്പണികള്‍ക്കായി ബോട്ട് ഇവിടെയെത്തിച്ചത്.