കൊച്ചിയെ സംഗീതത്തില്‍ അലിയിച്ച് ടി.എം.കൃഷ്ണ. മഗ്സസെ പുരസ്കാര ജേതാവു കൂടിയായ കൃഷ്ണ ബിനാലെ വേദിയിൽ അവതരിപ്പിച്ച സംഗീതകച്ചേരി നഗരത്തിനു മറക്കാനാവാത്ത ശ്രവ്യാനുഭവമായി.
പുറമ്പോക്ക് പാട്ട് എന്നു പേരുള്ള തമിഴ് ജനപ്രിയഗാനം നിറഞ്ഞ കൈയടിയോടെയാണ് സദസ് സ്വീകരിച്ചത്. തമിഴിലെ ആദ്യത്തെ കർണാടക സംഗീത ഗീതമെന്നാണ് കൃഷ്ണ ഈ പാട്ടിനെ വിശേഷിപ്പിച്ചത്.
വിത്തൽ രാമമൂർത്തി വയിലിനിലും ഗുരുപ്രസാദ് പുരുഷോത്തം ഘടത്തിലും ഗിരിജ സുചിത, രാജലക്ഷ്മി എന്നിവർ തംബുരുവിലും അകമ്പടിയേകി. കബ്രാൾ യാർഡിൽ നടന്ന സംഗീത കച്ചേരി ആസ്വദിക്കാൻ വിദേശികളുൾപ്പെടെയുള്ള ഒട്ടേറെപേർ എത്തിയിരുന്നു.