അപ്പര്‍ കുട്ടനാട് മേഖലയില്‍ കൊയ്ത്ത് അതിവേഗം പുരോഗമിക്കുന്നു. താരതമ്യേന മികച്ച വിളവ് ലഭിച്ചെങ്കിലും വേനല്‍മഴ പലയിടത്തും അപ്രതീക്ഷിത നഷ്ടമുണ്ടാക്കി.
തമിഴ്നാട്ടിൽ നിന്നും യന്ത്രങ്ങൾ എത്തിച്ചാണ് അപ്പര്‍കുട്ടനാട്ടില്‍ നെല്ലുകൊയ്തെടുക്കുന്നത്. മണിക്കൂറിന് 1500 രൂപയാണ് വാടക. വേനല്‍മഴമൂലം നെല്‍ച്ചെടികള്‍ വീണതിനാല്‍ ഒരേക്കര്‍ പാടം കൊയ്യുന്നതിന് ഇരട്ടിയിലേറെ സമയമാണ് എടുക്കുന്നത്. പത്തനംതിട്ട ജില്ലയിൽ ഏറ്റവും കൂടുതൽ നെൽകൃഷിയുള്ള പെരിങ്ങര പഞ്ചായത്തിൽ വിവിധ പാടശേഖരങ്ങിലായി 1800 ഏക്കറിലായിരുന്നു കൃഷി. പാണാകേരി, പടവിനകം- എ, പടവിനകം -ബി , കൈപ്പുഴാക്കൽ, വേങ്ങൽ ഇരുകര, വടവിനടി എന്നീ പാടശേഖരങ്ങളിലെ കൊയ്ത്തു പൂര്‍ണമായി. താരതമ്യേന മികച്ച വിളവാണ് ഇത്തവണ ലഭിച്ചത്.
മാർച്ച് അവസാനത്തോടെ കൊയ്ത്ത് പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. ചിലസ്ഥലങ്ങളില്‍ നെല്ല് സംഭരണത്തിന് ഉദ്യോഗസ്ഥരെത്താന്‍ വൈകുന്നത് കര്‍ഷകരെ ആശങ്കയിലാക്കുന്നുണ്ട്.